തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ ഡിസംബർ വരെ അദാനിഗ്രൂപ്പ് സമയം ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണിത്. ജനുവരി 19ന് എയർപോർട്ട് അതോറിറ്റിയുമായി ഒപ്പുവച്ച കരാർ പ്രകാരം ആറ് മാസത്തിനകം തിരുവനന്തപുരം, ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറണം. എല്ലായിടത്തും സമയം നീട്ടണമെന്നാണ് ആവശ്യം.
എയർപോർട്ട് അതോറിറ്റി ബോർഡ് ഈ മാസം അവസാനം ചേർന്ന് തീരുമാനമെടുക്കും. ആവശ്യമായ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് അദാനിഗ്രൂപ്പ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. അമ്പതുവർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, പരിപാലനം, ഭൂമി എന്നിവയാണ് അദാനിക്ക് കൈമാറുക. അദാനിഗ്രൂപ്പ് ഓരോ യാത്രക്കാരനും 168രൂപ വീതം വിമാനത്താവള അതോറിറ്റിക്ക് നൽകണമെന്നാണ് കരാർവ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |