SignIn
Kerala Kaumudi Online
Thursday, 25 April 2024 9.59 PM IST

പാലസ്തീന് 10 ലക്ഷം കൊവിഡ് വാക്സിൻ നല്കും: ഇസ്രയേൽ

bb

ജറുസലേം: പലസ്തീന് 10 ലക്ഷം കൊവിഡ് വാക്സിൻ ഡോസുകൾ കൈമാറുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസർ വാക്സിനാണ് പാലസ്തീന് നല്കാൻ തീരുമാനിച്ചത്.യു.എൻ പദ്ധതി പ്രകാരം പലസ്തീന് വാക്സിൻ ലഭിക്കുമ്പോൾ തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം. പാലസ്തീൻ സർക്കാരുമായി ഇത് സംബന്ധിച്ച കരാറിൽ ധാരണയിലെത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റിന്റെ ഓഫീസ് അറിയിച്ചു.

അതേ സമയം ഇത് സംബന്ധിച്ച് പലസ്തീൻ അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോകരാജ്യങ്ങളിൽ ഏറ്റവും വിജയകരമായി വാക്സിനേഷൻ പദ്ധതി നടപ്പാക്കിയത് ഇസ്രയേലാണ്. ഇസ്രയേലിലിൽ ഇതിനോടകം മുതിർന്ന ജനസംഖ്യയുടെ 85 ശതമാനം പേർക്കും വാക്സിൻനല്കിയിട്ടുണ്ട്. ഇതോടെ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയിലും ഇളവ് നല്കിയിട്ടുണ്ട്. എന്നാൽ പാലസ്തീനിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. വാക്സിൻ ക്ഷാമംമൂലം വളരെമന്ദഗതിയിലാണ് വാക്സിനേഷൻപദ്ധതി. ഗാസയിൽ പ്രവർത്തിച്ചിരുന്ന ഏക കൊവിഡ് പശോധനാ കേന്ദ്രം ഇസ്രയേൽ ആക്രമണത്തിൽ തകർന്നത് ഏറെ വാർത്തയായിരുന്നു.

അതേ സമയം ഇസ്രയേൽ പലസ്തീനികൾക്ക് വാക്സിനുകൾ നൽകാൻ ബാധ്യസ്ഥരാണെന്ന് ചില മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പലസ്തീനുമായിപലപ്പോഴായി ഇടക്കാല സമാധാന കരാറുകളിലേർപ്പെട്ടിട്ടുണ്ടെന്നും അതിനാൽ തങ്ങൾക്ക് അങ്ങനെയുള്ള ബാദ്ധ്യതകളിലെന്നുമാണ് ഇസ്രയേലിന്റെ വാദം.

അധിനിവേശ വെസ്റ്റ് ബാങ്കിലേയും ഗാസയിലേയും പലസ്തീനികൾക്ക് വാക്സിൻ നൽകാത്തതിൽ ഇസ്രയേലിന് കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.ഇതിനെതുടർന്ന് ഇസ്രയേൽ വെസ്റ്റ്ബാങ്കിലെ 3,80,000 പേർക്കും ഗാസയിലെ 50,000 പേർക്കും ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.