പറവൂർ: പറവൂരിൽ എക്സൈസ് നടത്തിയ പരിശോധനകളിൽ 14.94 കിലോ കഞ്ചാവ്, 1600 ലിറ്റർ കോട, മൂന്നു ലിറ്റർ ചാരായം, മൂന്നു വാഹനങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തു. എക്സൈസ് സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ പരിശോധനയാണ് ബുധനാഴ്ച നടന്നത്. പഴങ്ങാട് പള്ളത്ത് വീട്ടിൽ അസ്ലം (32) വാടകയ്ക്ക് താമസിക്കുന്ന കണ്ണൻചിറയിലെ വീട്ടിൽ നിന്ന് 12 കിലോ കഞ്ചാവും ആപ്പേ ഓട്ടോറിക്ഷയും പിടികൂടി. നന്ത്യാട്ടുകുന്നം സ്വദേശി രഞ്ജിത്ത് (35), കെടാമംഗലം സ്വദേശി റിജോമോൻ (31) എന്നിവരിൽ നിന്ന് ഒന്നര കിലോ കഞ്ചാവും എൻഫീൽഡ് ബൈക്കും പിടിച്ചെടുത്തു. അമിൽ ചന്ദ്രൻ (26), ശാലിനി (26) എന്നിവർ 594 ഗ്രാം കഞ്ചാവുമായി പിടിയിലായി. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. പറവൂത്തറ പയ്യമ്പിളളി ഉദയന്റെ (37) വീട്ടിൽ നിന്ന് മൂന്നു ലിറ്റർ ചാരായവും കൈതാരം ചെറുപറമ്പിൽ അജിത്തിന്റെ (36) വീട്ടിൽ നിന്ന് 1600 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോൻ, പ്രിവന്റീവ് ഓഫീസർ വി.എസ്. ഹനീഷ് , സി.ഇ.ഒ ടി.ജി. ബൈനു, ഒ.എസ്. ജഗദീഷ്, എൻ.കെ. സാബു, എം.ടി. ശ്രീജിത്ത്, എം.കെ. ജീമോൾ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |