അരീക്കോട്: അറിയാതെ തന്റെ കാറിടിച്ച് നായക്കുട്ടി ചത്തതിന് പശ്ചാത്താപമായി അരീക്കോട് കാവനൂർ സ്വദേശി മുഹമ്മദ് കാസിം നിർദ്ധന കുടുംബത്തിന് നിർമ്മിച്ചുനൽകുന്ന വീടിന് ആവശ്യമായ മര ഉരുപ്പടികൾ സൗജന്യമായി നൽകി കൊല്ലം മയ്യനാട്ടെ നാസർ - സഫറുന്നീസ ദമ്പതികൾ.
അരീക്കോട് താഴത്തുമുറിയിൽ കൃഷ്ണൻ, സുജി ദമ്പതികൾക്കായി ഒരുങ്ങുന്ന വീട്ടിലേക്കാണ് ഇവരുടെ സ്നേഹോപഹാരം. വാർത്ത മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് വീടിനാവശ്യമായ വാതിൽ കട്ടിളകളും ജനവാതിലുകളും നൽകാനുള്ള സന്നദ്ധത ഇവർ അരീക്കോട് പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. കൊവിഡിന്റെ തീവ്രത കുറഞ്ഞ ശേഷമാണ് മുന്നൂറിലേറെ കിലോമീറ്റർ ദൂരം യാത്ര ചെയ്ത് കഴിഞ്ഞ ദിവസം ഇവരെത്തിയത്. കൊണ്ടുവന്ന സാമഗ്രികൾ അരീക്കോട് പൊലീസ് ഇൻസ്പെക്ടർ ഉമേഷിന് കൈമാറി.
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ ദമ്പതികൾ കൊല്ലത്തെ കാറ്ററിംഗ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. നാസർ 20 വർഷങ്ങൾക്കു മുമ്പ് ഗൾഫിലായിരുന്നു ജോലി ചെയ്തത്. ഇപ്പോൾ സാമൂഹ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമാണ്. നാസറിന്റെ ഭാര്യ സഫറുന്നീസയും എല്ലാവിധ പ്രവർത്തനങ്ങളിലും കൂടെയുണ്ട്.
''
വീടുപണിക്ക് ആവശ്യമായ സാമഗ്രികൾ നൽകാൻ നിരവധിപേർ മുന്നോട്ടുവരുന്നുണ്ട്. വലിയൊരു നന്മയുടെ പ്രതീകമാണിത്.
എ.ഉമേഷ്, അരീക്കോട്
പൊലീസ് ഇൻസ്പെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |