SignIn
Kerala Kaumudi Online
Thursday, 25 April 2024 11.11 PM IST

അങ്കത്തിന് സമയം കുറിച്ചു; പിണറായി‌ക്ക് മറുപടിയുമായി സുധാകരൻ 11.15ന് എത്തും, പ്രതീക്ഷിക്കുന്നത് വൻ വെളിപ്പെടുത്തലുകൾ

sudhakaran

തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ അൽപ്പസമയത്തിനകം മറുപടി പറയും. രാവിലെ പതിനൊന്നേ കാലിനാണ് പിണറായിക്ക് മറുപടി പറയാനായി സുധാകരൻ വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത് . മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും നാളെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. അതിനുശേഷം ഇന്ന് രാവിലെയോടെയാണ് പതിനൊന്ന് മണിയ്‌ക്ക് വാർത്താസമ്മേളനം നടത്തുമെന്ന് സുധാകരൻ അറിയിച്ചത്. പതിനൊന്ന് മണിയടുപ്പിച്ച് വാർത്ത സമ്മേളനം 11.15ന് ആയിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എറണാകുളം ഡി സി സി ഓഫീസിൽ വച്ചാണ് വാർത്താസമ്മേളനം.

ബ്രണ്ണൻ കോളേജിലെ സംഘർഷത്തിനിടെ പിണറായി വിജയനെ കൈകാര്യം ചെയ്തുവെന്ന കെ പി സി സി അദ്ധ്യക്ഷന്‍റെ പരാമര്‍ശത്തോടാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരൻ പറയുന്നത് സ്വപ്‌നത്തിലാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ബ്രണ്ണൻ കോളേജിൽ എന്താണ് നടന്നത് എന്നറിയാവുന്ന നിരവധി പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എല്ലാർക്കും അറിയാവുന്നതല്ലേ ഇതൊക്കെ. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ അടക്കം സുധാകരൻ പദ്ധതിയിട്ടിരുന്നതായി പിണറായി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പിണറായിയുടെ മറുപടി വന്നതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ കോൺഗ്രസ്-സി പി എം അണികൾ ഏറ്റുമുട്ടി. വരുംദിവസങ്ങളിൽ കേരള രാഷ്‌‌‌ട്രീയത്തിലെ ചൂടുപിടിച്ച ചർച്ച വിഷയമായി ബ്രണ്ണൻ കോളേജ് വിവാദം മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN, PINARAYI VIJAYAN, SUDHAKARAN PRESSMEET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.