കോപ്പൻഹാഗൻ: ഫിൻലൻഡിനെതിരെയുള്ള മത്സരത്തിനിടെ ഹൃദയാഘാതം മൂലം ഗ്രൗണ്ടിൽ കുഴഞ്ഞു വീണ ഡെൻമാർക്കിന്റെ ക്രിസ്ത്യൻ എറിക്സൺ ആശുപത്രി വിട്ടു. ഡെൻമാർക്ക് ഫുട്ബാൾ അസോസിയേഷൻ ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 12ന് നടന്ന മത്സരത്തിന്റെ 43ാം മിനിട്ടിൽ കുഴഞ്ഞു വീണ എറിക്സണെ ഗ്രൗണ്ടിൽ വച്ച് തന്നെ സി പി ആർ നൽകിയ ശേഷമാണ് ആരോഗ്യപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റുന്നത്.
ആശുപത്രിയിൽ എത്തിയ രണ്ട് ദിവസത്തിനു ശേഷം തനിക്ക് സുഖം ആയിരിക്കുന്നുവെന്ന് അറിയിച്ച് എറിക്സൺ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടിരുന്നു. ആശുപത്രിയിൽ വച്ച് ചികിത്സയുടെ ഭാഗമായി പേസ്മേക്കറിന് സമാനമായ ഉപകരണം അദ്ദേഹത്തിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹം ആശുപത്രി വിടുന്നത്.
ആശുപത്രിയിൽ നിന്ന് തന്റെ വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഹെൽസിംഗോറിൽ അടുത്ത യൂറോ കപ്പ് മത്സരത്തിന് തയ്യാറെടുക്കുന്ന ഡെന്മാർക്ക് ടീമിലെ തന്റെ സുഹൃത്തുക്കളെ എറിക്സൺ സന്ദർശിച്ചുവെന്നും ഡെന്മാർക്ക് അസോസിയേഷൻ അറിയിച്ചു.
Christian Eriksen has been discharged from the hospital. More here ⬇️#ForDanmark pic.twitter.com/jzF338XiC1
— DBU - En Del Af Noget Større (@DBUfodbold) June 18, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |