വളരെ യാദൃശ്ചികമായി ഒരു സിനിമയിൽ അഭിനയിക്കുക. തുടർന്ന് അത്തരം കഥാപാത്രങ്ങൾ തേടി വരുകയും കുറച്ച് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തപ്പോൾ എല്ലാവർക്കും ബംഗാളിക്കാരനായി മാറിയ നടനാണ് മലയാളിയായ സന്തോഷ് ലക്ഷ്മൺ. ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ആൻ മറിയം കലിപ്പിലാണ്,1971 ബിയോണ്ട് ബോർഡേഴ്സ്, വികൃതി, 41,അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളിൽ ബംഗാളിയായി അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിൽ ബംഗാളിക്കാരനായ സന്തോഷ് ലക്ഷ്മൺ ഇപ്പോൾ കയ്യടി നേടുന്ന സംവിധായകൻ കൂടിയാണ്. ദീപക് പറമ്പോൽ, ധർമ്മജൻ ബോൾഗാട്ടി, നന്ദൻ ഉണ്ണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത 'ദി ലാസ്റ്റ് ടു ഡേയ്സ്" എന്ന ചിത്രം ഒ.ടി.ടി യിൽ റിലീസായപ്പോൾ നല്ല അഭിപ്രായമാണ് നേടുന്നത്.
ഇതോടെ മലയാളം സിനിമയിൽ ബംഗാളി കഥാപാത്രങ്ങളിൽ മാത്രം തിളങ്ങുന്ന താരമായ സന്തോഷ് ലക്ഷ്മൺ ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും അംഗീകാരം നേടുകയാണ്. വെള്ളിത്തിരയിൽ ശ്രദ്ധ നേടിയ ഈ താരം ബംഗാളിയാണെന്നാണ് പ്രേക്ഷകരും മറ്റും കരുതിയത്.ബംഗാളി മുഖമുള്ള സന്തോഷ് ലക്ഷ്മൺ മലയാളിയാണ്. കൊല്ലം ഇരവിപുരം സ്വദേശി. ഫാത്തിമ കോളേജിലായിരുന്നു പഠനം. ഇപ്പോൾ കൊച്ചിയിൽ കുടുംബസമ്മേതം താമസം.
'ഒരു വടക്കൻ സെൽഫിയി" ൽ നിവിൻ പോളിയോടൊപ്പം കോമ്പിനേഷൻ സീനിൽ അഭിനയിക്കാൻ ഒരു ബംഗാളിയെ അന്വേഷിക്കുന്നതിനിടയിലാണ് ആ ചിത്രത്തിലെ തന്നെ അസിസ്റ്റന്റ് ഡയറക്ടറായ എന്റെ ബംഗാളി മുഖം ശ്രദ്ധയിൽ പെടുന്നത്.പിന്നെ താമസിച്ചില്ല.അതിൽ ബംഗാളി പയ്യനായി ഞാൻ അഭിനയിച്ചു.അന്നത് പുതിയൊരു തുടക്കമാകുമെന്ന് സ്വപ്നത്തിൽ വിചാരിച്ചിരുന്നില്ല.അത് കണ്ട് പിന്നെയും ബംഗാളി കഥാപാത്രങ്ങൾ തേടിയെത്തുകയായിരുന്നു.""സന്തോഷ് ലക്ഷ്മൺ പറഞ്ഞു. മൂന്ന് ചെറുപ്പക്കാരെ കാണാതായതിനെ തുടർന്നുള്ള കേസ് തെളിയാതെ വന്നപ്പോൾ മറ്റൊരു പോലീസ് ഓഫീസറെ അൺ ഒഫീഷ്യലായി അനേഷണത്തിനായി അയക്കുന്നതും ആ നാട്ടിൽ എത്തിയ ഓഫീസർ തെളിയാതെ കിടന്നിരുന്ന മറ്റു മൂന്ന് കേസുകൾ കൂടി രണ്ടു ദിവസം കൊണ്ട് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
''പെൺകുട്ടികൾക്ക് എതിരെയുള്ള അനീതികളും അവരുടെ നേർക്ക് നടക്കുന്ന അക്രമങ്ങളെ കുറിച്ചും മുൻപ് ഇതുവരെ ആരും അവതരിപ്പിക്കാത്ത രീതിയിൽ ചിത്രീകരിച്ചിരിച്ച വളരെ സിമ്പിളായ 'ലാസ്റ്റ് ടൂ ഡേയ്സ് " എന്ന ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം പ്രേക്ഷകർ അംഗീകരിച്ചതിൽ ഏറേ സന്തോഷം."" സംവിധായകൻ സന്തോഷ് ലക്ഷ്മൺ പറയുന്നു. ഇതിനു മുമ്പ് ഒറ്റമൂലി, ലുട്ടാപ്പി എന്നീ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത സന്തോഷ് ലക്ഷ്മണന് അഭിനയത്തോടൊപ്പം നല്ലൊരു സംവിധായകനാവുക എന്നതാണ് ലക്ഷ്യം. ധർമ്മ ഫിലിംസിന്റെ ബാനറിൽ സുരേഷ് നാരായൺ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. സന്തോഷ് ലക്ഷ്മൺ, നവനീത് രഘു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അരുൺ രാജ്, സെജോ ജോൺ എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ: വിനയൻ എം ജെ,ചീഫ് അസോസിയേറ്റ് ഡയറക്ടർ: രവീഷ് നാഥ് എസ്, അസോസിയേറ്റ് ഡയറക്ടർ: ശ്രീരാജ് രാജശേഖരൻ, സോണി ജി.എസ്. കുളക്കട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |