സതാംപ്ടൺ: സതാംപ്ടണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റുകൾ നഷ്ടമായി. 68 പന്തിൽ 34 റൺസ് എടുത്ത രോഹിത് ശർമ്മ ജേമിസണിന്റെ പന്തിൽ സ്ലിപ്പിൽ ടിം സൗത്തിക്ക് ക്യാച്ച് നൽകി പുറത്തായപ്പോൾ 64 പന്തിൽ 28 റൺ എടുത്ത് ഗിൽ വാഗ്നറുടെ പന്തിൽ വിക്കറ്റ് കീപ്പർ വാട്ടിലിംഗിന് ക്യാച്ച് നൽകി ഗിൽ പുറത്തായി.
ആദ്യ സെക്ഷൻ കളി അവസാനിക്കുമ്പോൾ ഇന്ത്യ 28 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺ എടുത്തിട്ടുണ്ട്. ആറ് റണ്ണുമായി ക്യാപ്ടൻ വിരാട് കൊഹ്ലിയും റണ്ണൊന്നുമെടുക്കാതെ ചേതേശ്വർ പുജാരയുമാണ് ക്രീസിൽ.
62 റണ്ണിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ട് പടുത്തുയർത്തിയ രോഹിതും ഗില്ലും മികച്ച തുടക്കമാണ് പേസിനെ തുണയ്ക്കുന്ന പിച്ചിൽ ഇന്ത്യക്ക് നൽകിയത്. ന്യൂസിലാൻഡ് ബൗളിംഗിനെ ക്ഷമയോടെ നേരിട്ട ഇരുവരും സമ്മർദ്ദമായി കിവീ ബൗളർമാരെ നേരിട്ടു.
നേരത്തെ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ന്യൂസിലാൻഡിനും മികച്ച ബാറ്റിംഗ് നിരയുള്ളതിനാൽ തുടക്കത്തിൽ തന്നെ മികച്ച സ്കോർ പടുത്തുയർത്തേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി പറഞ്ഞു. പേസിനെയും ബൗൺസിനെയും കൂടുതലായി തുണയ്ക്കുന്ന പിച്ചിൽ, ന്യൂസിലാൻഡ് പേസ് ബൗളർമാർക്ക് പ്രാധാന്യം നൽകിയാണ് ടീം പ്രഖ്യാപിച്ചത്. ഫാസ്റ്റ് ബൗളർമാരായ ട്രെന്റ് ബൗൾട്ട്, ടിം സൗത്തി, നീൽ വാഗ്നർ, കൈൽ ജേമിസൺ എന്നിവരെല്ലാം ന്യൂസിലാൻഡ് ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിരുന്നു.
മഴ കാരണം ആദ്യ ദിവസം പൂർണമായി നഷ്ടപ്പെട്ട മത്സരത്തിൽ രണ്ടാം ദിവസമായ ഇന്ന് 98 ഓവർ മത്സരം ഉണ്ടായിരിക്കുമെന്ന ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് ട്വിറ്ററിൽ അറിയിച്ചു.
ഇന്ന് അന്തരിച്ച ഇന്ത്യൻ അത്ലറ്റിക് അതികായകൻ മിൽഖാ സിംഗിന്റെ ഓർമ്മയ്ക്കായി കറുത്ത ആംബാൻഡ് ധരിച്ചാണ് ഇന്ത്യ ഇന്ന് കളിക്കളത്തിലിറങ്ങിയത്.
#TeamIndia is wearing black armbands in remembrance of Milkha Singhji, who passed away due to COVID-19. 🙏#WTC21
— BCCI (@BCCI) June 19, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |