കോഴിക്കോട്: സുധാകരൻ പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമപരമായി നേരിടുമെന്ന് ഫ്രാൻസിസിന്‍റെ മകൻ ജോബി ഫ്രാൻസിസ്. അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. പിൽക്കാലത്തും പിണറായിയുമായി അച്ഛന് സൗഹൃദമുണ്ടായിരുന്നുവെന്നും ജോബി ഫ്രാൻസിസ് വ്യക്തമാക്കി.
സുധാകരന്‍റെ പ്രസ്‌താവന വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മൈക്ക് കൊണ്ട് അച്ഛൻ പിണറായിയെ ആക്രമിച്ചു എന്നത് കെട്ടുകഥയായിരുന്നു. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. നാട്ടിലുള്ളവരോടൊക്കെ വലിയ കരുണ കാണിക്കുന്ന ആളായിരുന്നു.
പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചത് ഓർമ്മയിലുണ്ട്. അദ്ദേഹത്തിന്‍റെ വിളിപ്പേര് പോലും ഓർത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ഫ്രാൻസിസിന്‍റെ മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഫ്രാൻസിസ് കത്തിയുംകൊണ്ട് നടക്കുന്ന ആളായിരുന്നുവെന്നും, അയാൾ പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴുഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടുവെന്നുമായിരുന്നു സുധാകരൻ അഭിമുഖത്തിൽ പറഞ്ഞതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |