ലണ്ടൻ: കൊവിഡെന്ന മഹാമാരിക്കെതിരായ ഒരു വർഷത്തിലേറെ നീണ്ട തന്റെ ധീരമായ പോരാട്ടം സ്വയം അവസാനിപ്പിച്ച് ജേസൺ കെൽക്ക് യാത്രയായി, ആത്മസംതൃപ്തിയോടെ. എല്ലാം വിധിയുടെ വിളയാട്ടത്തിന് വിട്ടുകൊടുക്കാതെ തന്റെ വിധി സ്വയം തീരുമാനിച്ചാണ് ജേസൺ ഈ ലോകത്ത് നിന്നും യാത്രയായത്. 2020 മാർച്ച് 31നാണ് ജേസൺ കെൽക്ക് എന്ന 49 കാരൻകൊവിഡ് ചികിത്സക്കായി ലീഡ്സിലെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തുന്നത്. ആരോഗ്യ നില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിതം. 24 മണിക്കൂറും ചികിത്സാ ഉപകരണങ്ങളുടെ സഹായത്തോടെ രോഗത്തോട് പൊരുതിജേസൺ 14 മാസമാണ് ആശുപത്രിയിൽ കഴിച്ചു കൂട്ടിയത്.
എന്നാൽ, കഴിഞ്ഞ ദിവസം 49 കാരനായ അദ്ദേഹം ഇനി ഇത് പോലെ ജീവിക്കാൻ കഴിയില്ലെന്നുറപ്പിച്ച് ആശുപത്രി വിട്ടു. വെള്ളിയാഴ്ച രാവിലെ ആശുപത്രി വാസം ഉപേക്ഷിച്ച് രോഗികളെ പരിചരിക്കുന്ന സ്ഥലത്തേക്ക് മാറാൻ തീരുമാനിച്ചു. അതിനു മുമ്പ് കുടുംബവുമായി കുറച്ച് നിമിഷങ്ങൾ ചെലവഴിക്കുകയും ചെയ്തു. എന്നാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റി 90 മിനിട്ടുകൾക്കകം ജേസൺ മരണത്തിന് കീഴടങ്ങി. മരണ സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരിയും ഭാര്യയും അടുത്തുണ്ടായിരുന്നു. ജേസൺ രണ്ടാഴ്ച മുൻപാണ് ചികിത്സ അവസാനിപ്പിക്കാൻ പോകുകയാണെന്ന തീരുമാനം അറിയിച്ചതെന്ന് ഭാര്യ സൂയ് കെൽക്ക് പറഞ്ഞു. ആദ്യം ഈ വിവരമറിഞ്ഞപ്പോൾ തനിക്ക് അത് വലിയ ആഘാതമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സന്തോഷം അതിലാണെന്ന് മനസിലായതോടെ ചികിത്സ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സൂയ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |