SignIn
Kerala Kaumudi Online
Friday, 29 March 2024 5.39 AM IST

'മദ്യം വീട്ടിൽ എത്തിച്ചുനൽകാം'; കാർഡ് അച്ചടിച്ച് വിതരണം ചെയ്ത എറണാകുളം സ്വദേശിയെ പൊക്കി എക്സൈസ്

alcohol

കൊച്ചി: ഓൺലൈൻ വഴി ഓർഡർ ചെയ്ത് പണം നൽകിയാൽ മദ്യം വീട്ടിലെത്തിക്കാമെന്ന് കാണിച്ച് കാർഡ് അച്ചടിച്ച് വിതരണം ചെയ്തയാളെ അറസ്റ്റ് ചെയ്ത് എക്സൈസ്. എറണാകുളം കടവന്ത്ര ഗാന്ധിനഗർ സ്വദേശി മോൻസി ജോർജിനെയാണ് എക്‌സൈസ് പിടികൂടിയത്. മദ്യത്തെക്കുറിച്ച് പരസ്യം നൽകുന്നത് കുറ്റകരമാണെന്ന് പറഞ്ഞുകൊണ്ടുള്ള അബ്കാരി ആക്ട് 55 എച്ച് വകുപ്പും ഇയാൾക്കുമേൽ ചുമത്തിയിട്ടുണ്ട്.

ലോക്ക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്നതോടെ മണിക്കൂറുകളോളം നീണ്ട ക്യൂവിൽ നിന്ന് മദ്യം വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് എറണാകുളം നഗരപരിധിയിൽ മദ്യം വീട്ടിലെത്തിച്ചു നൽകുമെന്നായിരുന്നു മോൻസി ജോർജ് പരസ്യം ചെയ്തത്. മദ്യം വാങ്ങിയ ശേഷം ബില്ലുൾപ്പെടെ അത് വീട്ടിലെത്തിക്കുന്നതിന് 100 രൂപ സർവീസ് ചാർജ് നൽകണമെന്നും മോൻസി തന്റെ പരസ്യത്തിൽ പറയുന്നുണ്ട്.

എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ടി.എ.അശോക് കുമാറിന്റെ നിർദേശപ്രകാരം എക്സൈസ് സി.ഐ പി.അൻവർ സാദത്താണ് മോൻസിയെ അറസ്റ്റ് ചെയ്തത്. ഇയാൾ അച്ചടിച്ച പരസ്യ കാർഡുകൾ പിടിച്ചെടുത്ത ശേഷം മോൻസി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയിൽ വരുമാന മാർഗമെന്ന നിലയിലാണ് ആവശ്യക്കാർക്ക് വീടുകളിൽ മദ്യം എത്തിച്ചു നൽകുമെന്ന പരസ്യം നൽകിയതെന്ന് മോൻസി പറയുന്നു. മദ്യം സമ്മാനം നൽകുന്നതു പോലും വിൽപനയായി പരിഗണിക്കുന്ന സാഹചര്യത്തിൽ മദ്യം വാങ്ങി എത്തിച്ചു നൽകുന്നത് കുറ്റകരമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ALCOHOL, INDIA, ERNAKULAM, CASE DIARY, EXCISE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.