തിരുവനന്തപുരം: വ്യാജ രോഗചികിത്സാ രീതികളുടെ പേരിൽ നിയമനടപടി നേരിട്ട മോഹനൻ വൈദ്യരെ അദ്ദേഹത്തിന്റെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസമായി ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു വൈദ്യർ. ശനിയാഴ്ച വൈകുന്നേരം എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി തന്റെ മകന്റെയൊപ്പം ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു വൈദ്യരെന്ന് പൊലീസ് പറയുന്നു.
പനിയും ശ്വാസതടസവും മൂലം അദ്ദേഹം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടായിരുന്നു എന്ന് അദ്ദേഹത്തോടൊപ്പം വീട്ടിലുണ്ടായിരുന്നവർ മൊഴി നൽകിയിട്ടുണ്ട്. മോഹൻ നായർ എന്നാണ് വൈദ്യരുടെ മുഴുവൻ പേര്. 65 വയസായിരുന്നു.
ഫേസ്ബുക്കിലൂടെയും മറ്റും തന്റെ ശാസ്ത്രീയാടിത്തറയില്ലാത്ത ചികിത്സാരീതികൾ വിശദീകരിച്ചതിനെ തുടർന്ന് വിവാദത്തിൽപ്പെട്ട ആളാണ് മോഹനൻ വൈദ്യർ. നിപ്പാ രോഗമുണ്ടായ സമയത്തും കൊവിഡ് രോഗത്തെ സംബന്ധിച്ചും അദ്ദേഹം നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. തുടർന്ന് സംസ്ഥാന ആരോഗ്യവകുപ്പും പൊലീസും ഇദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |