കൊച്ചി: അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെ ഭൗതിക ശരീരം ഒൗദ്യോഗിക ബഹുമതികളോടെ ഇന്നലെ പച്ചാളം ശ്മശാനത്തിൽ സംസ്കരിച്ചു. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എം.ജെ.തോമസിന്റെ നേതൃത്വത്തിൽ ഗാർഡ് ഒഫ് ഓണർ നൽകി. മകൻ മനു രമേശ് ചിതയ്ക്ക് തീ കൊളുത്തി. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ പ്രോട്ടോക്കോൾ ഓഫീസർ റീത്ത് സമർപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ, സി.ജി.രാജഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |