കോഴിക്കോട്: ഫ്രാൻസിസ് എന്നും കത്തിയുമായി നടക്കുന്ന ആളായിരുന്നില്ലെന്നും സഹജീവികളോട് സ്നേഹം പുലർത്തിയിരുന്ന വ്യക്തിയായിരുന്നുവെന്നും ഫ്രാൻസിസിന്റെ ഭാര്യ മറിയക്കുട്ടി പറഞ്ഞു. എല്ലു പോലും പൊടിഞ്ഞ് കഥാവശേഷനായ ഒരാളെക്കുറിച്ച് ഇങ്ങനെയൊന്നും പറയരുതായിരുന്നു. ഇന്റർവ്യൂവിലെ സുധാകരന്റെ പരാമർശങ്ങൾ വേദനിപ്പിച്ചുവെന്നും അവർ പറഞ്ഞു.
പിണറായിയോട് ആത്മബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു ഫ്രാൻസിസെന്ന് അദ്ദേഹത്തിന്റെ മകൻ ജോബ് പറഞ്ഞു. ഫ്രാൻസിസ് പിണറായിയെ ആക്രമിച്ചിട്ടില്ല. അങ്ങനെ ചെയ്യുന്ന ആളായിരുന്നില്ല പിതാവ്. സുധാകരൻ തിരുത്തി മാപ്പ് പറയണം. അല്ലെങ്കിൽ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജോബ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |