ന്യൂഡൽഹി: കഴിഞ്ഞ വർഷം സ്വിസ്ബാങ്കിലെ ഇന്ത്യൻ നിക്ഷേപങ്ങൾ കുതിച്ചുയർന്നെന്ന റിപ്പോർട്ടുകൾക്കുപിന്നാലെ, നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ കൈമാറാൻ സ്വിസ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി ധനകാര്യമന്ത്രാലയം. നിക്ഷേപത്തിൽ ഭൂരിഭാഗവും കള്ളപ്പണമാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ ശരിയല്ല. ഇന്ത്യക്കാരും എൻ.ആർ.ഐകളും മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലൂടെ നിക്ഷേപിച്ച പണമാവാം സ്വിസ് ബാങ്കിലുള്ളത്. ബോണ്ടുകളിലും, സെക്യൂരിറ്റികളിലുമാണ് വലിയ രീതിയിൽ പണം നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വിസ് ബാങ്കിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും 2020ൽ സ്വിസ് ബാങ്കിൽ നടത്തിയ നിക്ഷേപം 20,700 കോടി രൂപയിലധികമാണെന്ന് (2.55 ബില്യൺ സ്വിസ് ഫ്രാങ്ക്) കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |