SignIn
Kerala Kaumudi Online
Thursday, 25 April 2024 10.31 PM IST

പൊതുവിദ്യാലയങ്ങൾ ഹൗസ്‌ഫുൾ

school

 എണ്ണത്തിൽ വൻ വർദ്ധന

കൊല്ലം: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പുതുതായെത്തിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവർദ്ധന. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എല്ലാദിവസവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുകയാണ്.

പാഠപുസ്തകങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട സമഗ്ര ശിക്ഷ കേരള ജില്ലയിലെ സ്കൂളുകളിൽ നിന്ന് ശേഖരിച്ച കണക്ക് പ്രകാരം കഴിഞ്ഞ ദിവസം വരെ കഴിഞ്ഞവർഷത്തേക്കാൾ 21,​000 വിദ്യാർത്ഥികളുടെ വർദ്ധനവുണ്ടായി.

രണ്ട് മുതൽ 9 വരെയുള്ള ക്ലാസുകളിൽ 19,​000 ഓളം വിദ്യാർത്ഥികളാണ് പുതുതായെത്തിയത്. ബാക്കി ഒന്നാം ക്ളാസിലേക്കാണ് അഡ്മിഷൻ നടന്നത്. എട്ട്, അഞ്ച് ക്ലാസുകളിലാണ് കൂടുതൽ വിദ്യാർത്ഥികൾ സ്വകാര്യ സ്കൂളുകളിൽ നിന്ന് എത്തിയിട്ടുള്ളത്. ലോക്ക്ഡൗൺ നിലനിന്നിരുന്നതിനാൽ ഒന്നാം ക്ലാസിൽ ഉൾപ്പെടെ പുതുതായി പ്രവേശനം നേടിയ പല വിദ്യാർത്ഥികളും ആധാർ, ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ നേരിട്ട് ഹാജരാക്കിയിട്ടില്ല.

ഇവ കൂടി ലഭിച്ച ശേഷം എല്ലാ വിദ്യാർത്ഥികളുടെയും വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ സോഫ്ട്‌വെയറിൽ ഉൾപ്പെടുത്തുമ്പോഴെ ആകെ വിദ്യാർത്ഥികളുടെ കൃത്യമായ കണക്ക് ലഭിക്കൂ.

രണ്ടാഴ്ചയ്ക്കകം ഡിജിറ്റൽ പഠനം

വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനുള്ള സൗകര്യമൊരുക്കും. ഇതിന് ടി.വി സജ്ജമാക്കിയ പൊതുപഠനകേന്ദ്രങ്ങൾ ഇരുനൂറായി ഉയർത്തി. സമീപ സ്കൂളികളെ ഹെഡ്മാസ്റ്റർമാർക്കാണ് പൊതുപഠന കേന്ദ്രങ്ങളുടെ മേൽനോട്ട ചുമതല. എം.എൽ.എമാരുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായങ്ങൾ നൽകിവരികയാണ്.

പുതുതായെത്തിയ വിദ്യാർത്ഥികൾ: 21,​000

ഒന്നാം ക്ളാസിൽ: 1,​800

ടി.സി ഇല്ലെങ്കിലും പ്രവേശനം

1. സ്വകാര്യ സ്കൂളുകളിൽ നിന്നെത്തുന്നവർക്ക് ടി.സി വേണമെന്നില്ല

2. പ്രശ്നം മറികടക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി

3. വിദ്യാർത്ഥികളുടെ വിവരങ്ങൾ ഹെഡ്മാസ്റ്റർ എ.ഇ.ഒയ്ക്ക് നൽകണം

4. കേരള സിലബസിലുള്ള സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളുടെ വിവരങ്ങൾ സമ്പൂർണ സോഫ്ട്‌വെയറിൽ

5. ഓരോ വിദ്യാർത്ഥിക്കും യു.ഐ.ഡി നമ്പരുണ്ടാകും

6. ഈ നമ്പർ ഉപയോഗിച്ച് പുതിയ സ്കൂളിലേക്ക് മാറാം

''

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ വൻ വർദ്ധനവാണ് ഉണ്ടായത്.

ബി. രാധാകൃഷ്ണൻ ഉണ്ണിത്താൻ

സമഗ്ര ശിക്ഷ കേരള ജില്ല പ്രോജക്ട് കോ- ഓർഡിനേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.