തൃശൂർ: പൊലീസ് സേനയ്ക്കായി സേവനം ചെയ്ത് മരണപ്പെടുന്ന ശ്വാനന്മാർക്കായുള്ള അന്ത്യവിശ്രമ കേന്ദ്രവും, കുടീരവും കേരളപൊലീസ് അക്കാഡമിയിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളിൽ പുഷ്പാർച്ചന ചെയ്താണ് ഡി.ജി.പി കുടീരം സമർപ്പിച്ചത്.
അക്കാഡമിയിലെ വിശ്രാന്തിയോട് ചേർന്നാണ് കുടീരം. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. കേരള പൊലീസ് സർവീസിലെ ഓരോ ശ്വാനന്മാരുടെയും ത്യാഗങ്ങൾ, നേട്ടങ്ങൾ, മികച്ച ഇടപെടലുകൾ പ്രദർശിപ്പിച്ച് ഓരോ ഡോഗിന്റെയും ഓർമ്മയ്ക്ക് പ്രത്യേകം ബലികൂടീരങ്ങൾ ഇവിടെ തയ്യാറാക്കും.
സേവന കാലാവധി പൂർത്തിയാക്കുന്ന പൊലീസ് നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായാണ് വിശ്രാന്തി എന്ന പേരിൽ റിട്ടയർമെയന്റ് ഹോം. സേനയിൽ പരിശീലനം പൂർത്തിയാക്കി മരണപ്പെട്ട ഡോഗുകൾക്കെല്ലാം ഔദ്യോഗിക ബഹുമതിയായ ഗാർഡ് ഒഫ് ഓർഡർ നൽകുന്നുണ്ട്. 2019 മേയ് 29 ന് ആരംഭിച്ച വിശ്രാന്തിയിൽ 18 ഡോഗുകളുണ്ട്.
വെറ്റിനറി ഡോക്ടർമാരുടെ സേവനവും ശ്രദ്ധയും ലഭ്യമാക്കുന്നുണ്ട്. ഐ.ജി.പി ട്രെയിനിംഗ് പി. വിജയനും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |