തിരുവനന്തപുരം: ലോക്ക് ഡൗൺ പിൻവലിച്ചതോടെ എം.എൽ.എ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ വട്ടിയൂർക്കാവിൽ പ്രവർത്തിച്ചിരുന്ന കൊവിഡ് ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ഹെല്പ് ഡെസ്‌കിന്റെ ഭാഗമായി പ്രവർത്തിച്ച മെഡിക്കൽ വോളന്റിയർമാരെ അഭിനന്ദിക്കുന്നതിന് മുൻമന്ത്രി ഡോ. തോമസ് ഐസക് നേരിട്ടെത്തി. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വലിയ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ചികിത്സ വീടുകളിൽ തന്നെ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കൊവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് ആവശ്യമായ ഡോക്ടർമാരെയും അനുബന്ധ പ്രൊഫഷണലുകളെയും ഉൾപ്പെടുത്തി മേയ് 22 മുതലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങിയത്. കൊവിഡ് ബാധിതരുടെ വീട്ടിലെത്തി ചികിത്സ ഉറപ്പാക്കുന്നതോടൊപ്പം വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും മെഡിക്കൽ സംഘം സേവനം ലഭ്യമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |