തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിവാദത്തിലൂടെ മരംമുറി വിഷയം ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ മുരളീധരൻ എം പി. വാർത്താ സമ്മേളനത്തിൽ 50 വർഷം മുൻപുണ്ടായ കാര്യം എടുത്തുപറയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
മരം മുറിയിൽ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. മുമ്പ് ഊരിപ്പിടിച്ച വാളിന് ഇടയിൽക്കൂടി നടന്നു എന്നല്ലേ മുഖ്യമന്ത്രി പറയുന്നത്. ഇപ്പോൾ ഉയർത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവൻ വെട്ടിക്കൊണ്ടു പോകുന്നുവെന്നും, അതാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസ്ഥയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കൊടകര കുഴൽപ്പണ കേസ് ഇല്ലാതാക്കാനുള്ള ശ്രമവും മുഖ്യമന്ത്രി നടത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.മരംമുറി കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കാതിരിക്കാൻ കൊടകര കുഴൽപ്പണ കേസ് വച്ച് ഒത്തുതീർപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |