സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഒന്നാംഇന്നിംഗ്സിൽ 217ന് പുറത്ത്. 22 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസനാണ് ഇന്ത്യൻ ഇന്നിംഗ്സ് പെട്ടെന്ന് അവസാനിപ്പിച്ചത്.
117 പന്തുകളിൽ 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
ക്യാപ്ടൻ വിരാട് കോഹ്ലി, രഹാനെ, ഋഷഭ് പന്ത്, ആർ. അശ്വിൻ, ഇഷാന്ത് ശർമ, ജസ്പ്രീത് ബുംറ എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങൾ.
132 പന്തിൽ നിന്ന് 44 റൺസെടുത്ത കോലിയെ ജാമിസൺ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. രഹാനെ 117 പന്ത് നേരിട്ട് അർദ്ധ സെഞ്ച്വറിക്ക് ഒരു റൺ അകലെവച്ച് പുറത്താകുകയായിരുന്നു. വാഗ്‌നറുടെ പന്തിൽ ലഥാമാണ് ക്യാച്ചെടുത്തത്. രവീന്ദ്ര ജഡേജയും ആർ. അശ്വിനും ചേർന്നാണ് എൺപത്തിയാറാം ഓവറിൽ ഇന്ത്യയെ ഇരുന്നൂറ് റൺസ് കടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |