ഏലൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിൽ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്താൻ 18ന് ചേർന്ന ഡയറക്ടർ ബോർഡ് തീരുമാനിച്ചു. രാസവള മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ തീരുമാനം നടപ്പാക്കും. പതിനായിരത്തിലേറെ ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ രണ്ടായിരത്തോളം സ്ഥിരം ജീവനക്കാരും കരാടിസ്ഥാനത്തിലും സി.എ.ആർ തസ്തികയിലും ജോലി ചെയ്യുന്നവരുമാണ് ഇപ്പോഴുള്ളത്.
2001 സെപ്തംബർ 30നാണ് പ്രായം 60ൽ നിന്ന് 58 ആക്കി ഉത്തരവിറങ്ങിയത്. അന്ന് വിരമിക്കാൻ രണ്ടു വർഷമുണ്ടായിരുന്നവർ പ്രതിസന്ധിയിലായിരുന്നു. പലരും ജോലിക്ക് എത്തിയപ്പോഴാണ്, വിരമിക്കുന്ന കാര്യം പോലും അറിഞ്ഞത്. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം പൊതു മേഖലയിൽ വീണ്ടും പ്രായപരിധി ഉയർത്താൻ തീരുമാനമാകുകയും ചില സ്ഥാപനങ്ങളിൽ നടപ്പാക്കുകയും ചെയ്തു. ഫാക്ട് തുടർച്ചയായി മൂന്നുവർഷം ലാഭത്തിലായാൽ മാത്രം നടപ്പാക്കാമെന്നായിരുന്നു മാനേജ്മെന്റ് നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |