കൊച്ചി: നാലാഴ്‌ചത്തെ വിജയക്കുതിപ്പിന് വിരാമമിട്ട് കഴിഞ്ഞവാരം ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്‌സും നിഫ്‌റ്റിയും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 0.2 ശതമാനവും നിഫ്‌റ്റി 0.7 ശതമാനവും ഇടിഞ്ഞു. ഈ വാരവും ഓഹരികളെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളാണ്. നാലാഴ്‌ചക്കാലം മികച്ച വാങ്ങൽ-ട്രെൻഡ് ഉണ്ടായിരുന്നതിനാൽ ഈ വാരം വിപണികളിൽ ലാഭമെടുപ്പിന് സാദ്ധ്യത ധാരാളമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
15,683ലാണ് നിഫ്‌റ്റി ഇപ്പോഴുള്ളത്. ലാഭമെടുപ്പ് തകൃതിയായാൽ നിഫ്‌റ്റി 15,200 വരെ താഴ്‌ന്നേക്കാം. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2023ഓടെ പലിശനിരക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കടപ്പത്ര പർച്ചേസ് കാര്യക്ഷമമാക്കാനും തീരുമാനമുണ്ട്. ഇത്, ഓഹരികളിൽ വിറ്റൊഴിയൽ ട്രെൻഡ് ആഗോളതലത്തിൽ തന്നെ സൃഷ്‌ടിച്ചേക്കും. ഇന്ത്യയിൽ തുടരുന്ന കോർപ്പറേറ്റ് പ്രവർത്തനഫല പുറത്തുവിടൽ, റിലയൻസിന്റെ പൊതുയോഗം, എസ്.ബി.ഐയുടെ ധനസമാഹരണ നീക്കം, വാക്‌സിനേഷന്റെ പുരോഗതി തുടങ്ങിയവയും ഓഹരി നിക്ഷേപകരെ സ്വാധീനിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |