മ്യൂണിക്ക്:കഴിഞ്ഞ രാത്രി ജർമ്മനിയോട് ദയനീയമായി തോറ്റെങ്കിലും പോർച്ചുഗലിനായി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോൾ കണ്ട് വിസ്മയിച്ചിരിക്കുകയാണ്ആരാധകർ. 15-ാം മിനിട്ടിൽ ജർമ്മനി എടുത്ത ഒരു കോർണർ സ്വന്തം ഗോൾമുഖത്തുവച്ച് നിർവീര്യമാക്കിയശേഷം പന്തുമായി പാഞ്ഞുപോയാണ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്.
ഗോളിന്റെ വഴി
ടോണി ക്രൂസാണ് ജർമ്മനിയുടെ കോർണർ എടുത്തത്. മാറ്റ് ഹമ്മൽസും അന്റോണിയോ റൂഡിഗറും ഹെഡ് ചെയ്യാൻ ശ്രമിച്ചു. വിജയിച്ചില്ല.
ക്രിസ്റ്റിയാനോ ആദ്യം കോർണർ ക്ലിയർ ചെയ്ത് പന്ത് ബെർണാഡോ സിൽവയ്ക്ക് കൈമാറി. ബെർണാഡോ ആ പന്തുമായി കൗണ്ടർ അറ്റാക്കിനായി കുതിച്ചുസമാന്തരമായി ഡീഗോ ജോട്ടയും ക്രിസ്റ്റിയാനോയും ജർമ്മൻ ബോക്സിലേക്ക് പാഞ്ഞു.
ബോക്സിനടുത്തു വച്ച് ബെർണാഡോ ജോട്ടയ്ക്ക് പാസ് നൽകി. ആ പന്ത് നെഞ്ച്കൊണ്ട് തടുത്തശേഷം ജോട്ട പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ജർമ്മൻ ഗോളി തട്ടിയകറ്റി.
ഈ പന്ത് ക്രിസ്റ്റ്യാനോയുടെ കാലിലേക്കാണെത്തിയത്. ഒരു നിമിഷം വൈകാതെ, പന്തിൽ നോക്കുകപോലും ചെയ്യാതെ കപ്പിത്താന്റെ ഫിനിഷിംഗ്.
14.2
ഈ ഗോളിനായി ക്രിസ്റ്റിയാനോ ഒരു പോസ്റ്റിൽ നിന്ന് അടുത്തപോസ്റ്റിലേക്ക് 92 മീറ്റർ ഓടിയെത്തിയത് 14.2 സെക്കന്റിലാണ്. അതായത് മണിക്കൂറിൽ 32 കിലോമീറ്റർ വേഗത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |