സൗത്താംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 217 റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ കിവീസ് മൂന്നാം ദിനം കളിനിറുത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തിരിക്കുകയാണ്. 116 റൺസ് പിന്നിലാണ് കിവീസ് ഇപ്പോൾ
അഞ്ച് വിക്കറ്റുമായി നിറഞ്ഞാടിയ പേസർ കെയ്ൽ ജാമിസണാണ് ഇന്ത്യൻ ബാറ്റിംഗിന് നാശം വിതച്ചത്. ട്രെൻഡ് ബൗൾട്ടും കെയ്ൽ വാഗ്നറും രണ്ട് വിക്കറ്ര് വീതം വീഴ്ത്തി. 146/3 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് നായകൻ കൊഹ്ലിയുടെ (44) വിക്കറ്റാണ് ആദ്യം നഷ്ടമായത്. കൊഹ്ലിയെ ജാമിസൺ വിക്കറ്രിന് മുന്നിൽ കുരുക്കുകയായിരുന്നു. റിഷഭ് പന്തും (4) ജാമിസണ് ഇരയായി വന്നപോലെ മടങ്ങി. ഉപനായകൻ അജിങ്ക്യ രഹാനെ (49) വാഗ്നറുടെ പന്തിൽ അനാവശ്യ ഷോട്ടിലൂടെ സ്ക്വയർ ലെഗ്ഗിൽ ലതാമിന് ക്യാച്ച് നൽകി മടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. വാലറ്റത്ത് അശ്വിൻ (22)അല്പം പ്രതീക്ഷ നൽകിയെങ്കിലും സൗത്തിയുടെ പന്തിൽ ലതാമിന്റെ കൈയിൽ അവസാനിച്ചു. ബുംറയേയും (0), ഇശാന്തിനേയും (4) ജാമിസൺ മടക്കി. ഒരറ്രത്ത് വിക്കറ്റുകൾ വീഴുമ്പോഴം പിടിച്ചു നിൽക്കുകയായിരുന്നരവീന്ദ്ര ജഡേജയെ (15) വാട്ട്ലിംഗിന്റെ കൈയിൽ എത്തിച്ച് ബൗൾട്ട് ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടു.
ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡിന് ഓപ്പണർമാരായ ടോം ലതാമിനെയും (30),ഡെവോൺ കോൺവേയ്യെയും (54)ആണ് നഷ്ടമായത്. കളി നിറുത്തുമ്പോൾ 12 റൺസുമായി കേൻ വില്യംസണും റൺസെടുക്കാതെ റോസ് ടെയ്ലറുമാണ് ക്രീസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |