പടിഞ്ഞാറേകല്ലട: വലിയപാടം ചെമ്പിൽ ഏലായിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. വലിയപാടം പടന്നയിൽ വീട്ടിൽ സേതു - സുമ ദമ്പതികളുടെ മകൻ മിഥുൻനാഥ് (നന്ദു - 21), പ്രണവത്തിൽ രഘുനാഥൻ പിള്ള - ഉഷാകുമാരി ദമ്പതികളുടെ മകൻ ആദർശ് (അക്കുട്ടൻ - 24) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. വള്ളത്തിൽ ഒപ്പമുണ്ടായിരുന്ന അമൽ, ശിവപ്രസാദ്, ആദിത്യൻ എന്നിവർ നീന്തി കരയ്ക്കെത്തിയപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. ശാസ്താംകോട്ട പൊലീസും ഫയർഫോഴ്സും രാത്രി പത്തുവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ വീണ്ടും നടത്തിയ തെരച്ചിലിൽ രാവിലെ ആറോടെ മിഥുൻനാഥിന്റെയും പതിനൊന്നോടെ ആദർശിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മിഥുൻനാഥിന്റെ മൃതദേഹം വൈകിട്ട് നാലോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ആദർശിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വിട്ടുനൽകും. സംസ്കാരം വീട്ടുവളപ്പിൽ. മിഥുൻനാഥിന്റെ സഹോദരൻ: നിധിൻ നാഥ്. ആദർശിന്റെ സഹോദരി: അനുപമ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |