ആലപ്പുഴ: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി രണ്ടുപേർ പിടിയിൽ. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിൽ പുന്നപ്ര സ്വദേശി വിഷ്ണു (26), ആര്യാട് സ്വദേശി മിഥേഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 60 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും പിടികൂടി.
പരിശോധനാ സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട കുതിരപ്പന്തി സ്വദേശികളായ രണ്ട് പ്രതികളുടെ പേരിൽ കൂടി കേസെടുത്തു. കഴിഞ്ഞ ആഴ്ച ആലപ്പുഴ നഗരത്തിലും പരിസരങ്ങളിലും നടന്ന റെയ്ഡുകളിൽ എഴു പേരോളം അറസ്റ്റിലായിരുന്നു. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡി.കെ.പിഥ്വിരാജിന്റെ നിർദേശാനുസരണം നടന്ന റെയ്ഡുകളിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിന്നു ഇൻസ്‌പെക്ടർ എസ്.സനൽ, എസ്.ഐ സജി, എ.എസ്.ഐ കനകരാജ്, എസ്.സി.പി.ഒ പോൾ, സി.പി.ഒ മാരായ റോബിൻസൺ, ആരുൺ കുമാർ, മനേഷ് എന്നിവരും മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ നിന്നു ഇൻസ്‌പെക്ടർ രവി സന്തോഷ്, ജൂനിയർ എസ്.ഐ റോജോ മോൻ, സി.പി.ഒമാരായ സനോജ്, സുധീഷ്, സിബി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |