കൊച്ചി: സ്വർണക്കടത്ത് കേസിൽ 53 പേർക്ക് കസ്റ്റംസിന്‍റെ കാരണംകാണിക്കൽ നോട്ടീസ്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. മൂന്ന് തരം കളളക്കടത്താണ് നടന്നതെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. സ്വപ്‌നയും സന്ദീപും സരിത്തും നടത്തിയ സ്വർണക്കടത്ത്, കോൺസൽ ജനറൽ നടത്തിയ കളളക്കടത്ത്, അനധികൃത ഡോളർ വിദേശത്തേക്ക് കൊണ്ടുപോയത് എന്നിവയാണ് അവ. ഉന്നതതലത്തിലുളള പലരുടേയും പണമാണ് ഇതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാരിനെതിരേയും ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് ഉന്നയിക്കുന്നത്. കോൺസൽ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നൽകി, കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർക്ക് വഴിവിട്ട് പാസ് നൽകി എന്നിവയാണ് സർക്കാരിനെതിരായി പറയുന്നത്. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്‌നയാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |