കൊച്ചി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് സമയബന്ധിതമായി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനുവേണ്ടി പ്രത്യേക ഹ്രസ്വകാല വായ്പ പദ്ധതി (എസ്.എൽ.എഫ്) നടപ്പാക്കുന്നു. റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ നബാർഡ് മുഖേനയാണ് നടപ്പാക്കുന്നത്. കേരളത്തിന് അനുവദിച്ച 1870 കോടി രൂപയിൽ 1000 കോടി കേരള ഗ്രാമീൺ ബാങ്കിനും 870 കോടി കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിനുമാണ്. 1200 കോടി ചെറുകിട നാമമാത്ര കർഷകർക്ക് അർഹതപ്പെട്ടതാണ്.
പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ, കേരള ഗ്രാമീൺ ബാങ്ക് എന്നിവ മുഖേന വായ്പ ലഭ്യമാകും. കാലാവധി ഒരു വർഷം. പലിശ നിരക്ക് 6.4 ശതമാനം. പാട്ടക്കൃഷിക്കാർക്കും അർഹതയുണ്ട്. കർഷകർക്ക് അടുത്തുള്ള കൃഷി ഭവൻ, പ്രാഥമിക കാർഷിക സഹകരണ സൊസൈറ്റികൾ, കേരള ഗ്രാമീൺ ബാങ്ക് എന്നിവയെ സമീപിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |