ജനീവ: വാക്സിനേഷൻ പ്രക്രിയ ലോകമെമ്പാടും പുരോഗമിക്കുമ്പോഴും ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. എന്നാൽ, ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോയെന്ന് ഇപ്പോൾ പറയാറായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യിയു.എച്ച്.ഒ) നിലപാട്.
പല വാക്സിനുകൾക്കും ഒരു വർഷം വരെ മാത്രമാണ് ഫലപ്രാപ്തി കാലാവധി പറഞ്ഞിരിക്കുന്നത്. അതിനാൽ പല ലോകരാജ്യങ്ങളും മരുന്നു കമ്പനികളും ബൂസ്റ്റർ ഡോസുകളെക്കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ട്.
ബൂസ്റ്റർ ഡോസ് വേണോ വേണ്ടയോ എന്ന ശുപാർശ നൽകാനാവശ്യമുള്ള വിവരങ്ങൾ ഇപ്പോൾ നമ്മുടെ കൈയ്യിലില്ല. വിവരങ്ങൾ ഉരുത്തിരിഞ്ഞുവരുന്നതേയുള്ളൂ’ – ഡബ്ലിയു.എച്ച്.ഒ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ ദേശീയമാദ്ധ്യമത്തോടു പറഞ്ഞു. ഇത്തരമൊരു തീരുമാനം ഇപ്പോൾ എടുക്കുന്നത് വളരെ നേരത്തേയായിപ്പോകും. ആദ്യ ഡോസ് പോലും ലഭിക്കാത്ത ‘ഹൈ റിസ്ക്’ വിഭാഗത്തിലുള്ള നിരവധിപ്പേർ ലോകത്തുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
@വാക്സിനുകൾ മാറ്റങ്ങൾ വരുത്തുന്നു
അതിനിടെ, ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബീറ്റ വകഭേദം ഉൾപ്പെടെയുള്ള വ്യാപനശേഷി കൂടുതലുള്ളവയ്ക്കെതിരെ കൂടുതൽ ഫലപ്രദമാകുന്ന രീതിയിൽ നിലവിലെ വാക്സിനുകളിൽ മാറ്റങ്ങൾ വരുത്താനുള്ള പദ്ധതിയിലാണ് വാക്സിൻ നിർമ്മാതാക്കളായ ഫൈസറും മോഡേണയും.
@ കൊവിഡ് മീറ്റർ
@ രോഗികൾ - 179,328,523
@ മരണം - 3,883,577
@ രോഗവിമുക്തർ - 163,888,669
@ ചൈനയിലെ ഗുവാംഗ്ഡോംഗിൽ ലോക്ക്ഡൗൺ
ആറു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തെക്കൻ ചൈനയിലെ ഗുവാംഗ്ഡോംഗിൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. ഇതിലൊരു സ്ത്രീക്ക് ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ വിമാനത്താവളത്തിലെ ഭക്ഷണശാലയിലെ ജീവനക്കാരിയാണ്. ഇതോടെ, 460 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവരുമായി അടുത്തിടപഴകിയ 110 പേരെ ക്വാറന്റൈനിലാക്കി. കൂടാതെ, രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഗുവാംഗ്ഡോംഗിൽ നഗരത്തിന്റെ ഒരു ഭാഗം പൂർണമായി അടച്ചിട്ട് ലോക്ക്ഡൗൺ ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |