തിരുവനന്തപുരം: വിവിധ ബോർഡുകളുടെയും കോർപറേഷനുകളുടെയും അദ്ധ്യക്ഷപദവികളും ഡയറക്ടർബോർഡ് പ്രാതിനിദ്ധ്യവും വിഭജിക്കുന്നതിനും മറ്രുമായി ഘടകകക്ഷികളുമായി സി.പി.എം ഉടൻ ഉഭയകക്ഷി ചർച്ച നടത്തും.
സി.പി.എമ്മും സി.പി.ഐയും തമ്മിൽ ആദ്യം ധാരണയെത്തിയ ശേഷമാകും മറ്റ് ഘടകകക്ഷികളുമായുള്ള ചർച്ച. ഇന്നലെ ഇടതുമുന്നണി യോഗത്തിൽ വിഷയം ചർച്ചയായില്ല. അര മണിക്കൂർ നേരമേ യോഗം നീണ്ടുള്ളൂ. പെട്രോളിയം വില വർദ്ധനയ്ക്കെതിരായ സമരം ചർച്ച ചെയ്ത് പിരിയുകയായിരുന്നു. ബോർഡ്, കോർപറേഷൻ വിഭജനത്തിനായി ഉഭയകക്ഷി ചർച്ചയാകാമെന്ന സൂചന മാത്രം ഘടകകക്ഷികൾക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |