തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ വഴിവിട്ട നിയമനം നൽകിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
450 അപേക്ഷകരിൽ നിന്ന് സി.പി.എമ്മിന് താല്പര്യമുള്ളവരെ മാത്രം തെരഞ്ഞുപിടിച്ച് നിയമനം നടത്തിയത് നിയമനപ്രക്രിയ അപഹാസ്യമാക്കിയും ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചുമാണ്. സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണിത്.
അക്രമരാഷ്ട്രീയത്തിന് കുടപിടിച്ചു കൊടുക്കുന്നതുമാണ് ഈ നിയമനങ്ങൾ. സി.പി.എമ്മിന് വേണ്ടി കൊല നടത്തിയാൽ പ്രതികളെയും അവരുടെ കുടുംബത്തെയും പാർട്ടിയും സർക്കാരും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന സന്ദേശമാണ് നൽകുന്നത്. നിയമനങ്ങൾ റദ്ദാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |