തിരുവനന്തപുരം: കാലവർഷം പെയ്തിറങ്ങിയിട്ട് 20 ദിവസം കഴിയുമ്പോഴും സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചില്ല. വടക്കൻ ജില്ലകളിൽ ചെറിയ രീതിയിൽ മഴ സജീവമായി നിൽക്കുമ്പോൾ മദ്ധ്യ ജില്ലകളിൽ ഇടവിട്ട ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചു. തെക്കൻ ജില്ലകളിൽ മഴ ലഭിക്കാത്ത അവസ്ഥയാണ്. 441.8 ശതമാനം ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ ലഭിച്ചത് 361.6 ശതമാനം മഴ. കുറവ് 18 ശതമാനം.
ടൗട്ടേ, യാസ് ചുഴലിക്കാറ്റുകളുടെ സമ്മർദ്ദത്തിൽ കാലവർഷം വേഗത്തിൽ പുരോഗമിച്ചുവെങ്കിലും പിന്നീട് രൂപപ്പെട്ട മൺസൂൺ ന്യൂനമർദ്ദവും ന്യൂനമർദ്ദ പാത്തികളും മൂലം രാജ്യത്തിന്റെ
വടക്കുപടിഞ്ഞാറു ഭാഗത്തേക്ക് കാലവർഷം വ്യാപിക്കാൻ ഇടയായി. അതോടെ രാജ്യത്ത് പകുതിയിടത്തും മഴ നേരത്തെ എത്തിയപ്പോൾ സംസ്ഥാനത്ത് ലഭിക്കേണ്ട മഴ കുറയുകയായിരുന്നു. വടക്കൻ ജില്ലകളിൽ ലഭിക്കുന്ന മഴയും വരും ദിവസങ്ങളിൽ കുറയും. ഇനിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടാൽ മാത്രമേ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |