SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.04 PM IST

ഇത്രയും ക്രൂരമാണെങ്കിൽ മോളിങ്ങ് പോരെന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞത്; കൊലപാതകം തന്നെ, കാരണങ്ങൾ വെളിപ്പെടുത്തി കുടുംബം

vismaya

കൊല്ലം: വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് കുടുംബം. കൈയിൽ ബ്ലേഡ് കൊണ്ട് മുറിച്ചത് പോലുണ്ട്. ആത്മഹത്യയാണെങ്കിൽ മലവും, മൂത്രവും പോകും അതുമുണ്ടായില്ലെന്ന് പിതാവ് പറയുന്നു. കാറ് മാത്രമേയുള്ളു അവർക്കിടയിൽ പ്രശ്‌നമെന്നും ഒരു മാദ്ധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തി.

'ഒരു തൂങ്ങി മരണം നടന്നാൽ സ്വാഭാവികമായും കൈ കൊണ്ട് ശരീരത്തിൽ എവിടെയെങ്കിലും പിടിക്കും. പിന്നെ മലം, മൂത്രം പോയിരിക്കും.ഇതൊന്നുമുണ്ടായില്ല. കഴുത്തിന് താഴെയാണ് പാട് കിടക്കുന്നത്. ഡോക്ടർ പറഞ്ഞത് മരിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ കൊണ്ടുവരുന്നതെന്നാണ്.'- പിതാവ് പറഞ്ഞു.

പരീക്ഷ ഫീസടക്കാൻ അയ്യായിരത്തിയഞ്ഞൂറ് രൂപ വേണമെന്ന് വിസ്മയ ആവശ്യപ്പെട്ടതായി അമ്മ പറഞ്ഞു. ഒളിച്ചാണ് മകൾ തന്നെ ഫോൺ വിളിക്കുന്നതെന്നും അവർ വ്യക്തമാക്കി. 'അവർ വഴക്കുണ്ടാകുമ്പോൾ കിരണിന്റെ അച്ഛൻ ഇരുന്ന് ടിവി കാണും. അമ്മ അടുക്കളയിൽ പണിയിലും. ഇതൊന്നും അവർ മൈന്റ് ചെയ്യില്ല. അമ്മ മോന്റെ സൈഡാണ്. മോൻ പറയുന്നതിന് അപ്പുറമില്ല.ഒരു ദിവസം ചെള്ളയിൽ അടിച്ചു. വായൊക്കെ മുറിഞ്ഞു. അത് വാട്‌സാപ്പിൽ മോൾ അയച്ചു തന്നു. ഇത്രയും ക്രൂരമാണെങ്കിൽ മോളിങ്ങ് പോരെന്ന് പറഞ്ഞു.ഞാൻ അവിടെ വന്ന് നിന്നാൽ നാട്ടുകാർ അതുമിതൊക്കെ പറയില്ലേന്ന് പറഞ്ഞു മോള്.'- അമ്മ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, VISMAYA, VISMAYA FAMILY, VISMAYA FATHER, KIRAN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.