തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾക്ക് സാദ്ധ്യത. എഴുപത്തിരണ്ട് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും താഴെയെത്തി. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേരും.
നിലവിൽ വൈകിട്ട് ഏഴ് മണി വരെ മാത്രമാണ് ഹോട്ടലുകൾ ഉൾപ്പടെ ഉള്ള കടകൾക്ക് പ്രവർത്തനാനുമതി. ഇത് വ്യാപാരികൾക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.കടകൾ തുറക്കുന്നതിന് സമയം നീട്ടി നൽകാൻ സാദ്ധ്യതയുണ്ട്.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുമോയെന്നും നിർണായകമാണ്.
ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകിയേക്കും. എല്ലാ വിഭാഗങ്ങളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിശ്ചിത സമയത്ത് നിശ്ചിത ആളുകൾക്ക് പ്രവേശനം നൽകുന്നതാകും പരിഗണിക്കുക. അതേസമയം തിയേറ്ററുകൾ ജിമ്മുകൾ, മാളുകൾ എന്നിവ ഈ ഘട്ടത്തിലും തുറക്കാനിടയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |