ന്യൂഡൽഹി: 18 വയസ് മുതലുളളവർക്ക് സൗജന്യ വാക്‌സിൻ നൽകുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനറുകൾ സ്ഥാപിക്കണമെന്ന് സർവകലാശാലകളോട് യുജിസി. ഇത് പ്രധാനമന്ത്രിയുടെ പണമല്ല നികുതിദായകരുടെ പണമാണെന്ന് തിരിച്ചടിച്ച് ശിവസേന എം.പി.
സർവകലാശാലകളും കോളേജുകളും മറ്റ് ടെക്‌നിക്കൽ സ്ഥാപനങ്ങളും പ്രധാനമന്ത്രിയുടെ ചിത്രം വച്ച് നന്ദിയറിയിക്കുന്ന ബാനറുകൾ സ്ഥാപിക്കണമെന്ന് യുജിസി നിരന്തരമായി ആവശ്യപ്പെടുകയാണ്. ഇതിനെതിരെയാണ് രാജ്യസഭാ എം.പിയും ശിവസേന നേതാവുമായ പ്രിയങ്കാ ചതുർവേധി പ്രതിഷേധിച്ചത്. തിങ്കളാഴ്‌ച മുതലാണ് പുതുക്കിയ വാക്‌സിൻ നയപ്രകാരം രാജ്യത്ത് 18 വയസിന് മുകളിലുളളവർക്ക് സൗജന്യ വാക്‌സിൻ ഏർപ്പെടുത്തിയത്. ഇതിന് നന്ദിയർപ്പിക്കാനായിരുന്നു യുജിസി നൽകിയ നിർദ്ദേശം.
UGC asked all government funded universities and college to put up posters thanking PM for free vaccines.
Firstly, the vaccines are being bought from taxpayers money. Secondly, wish UGC worked with same alacrity for students&asked about lack of jobs amongst the youth.— Priyanka Chaturvedi🇮🇳 (@priyankac19) June 22, 2021
യുജിസിയെ വിമർശിച്ച പ്രിയങ്കാ ചതുർവേധി 'വാക്‌സിനുകൾ വാങ്ങിയത് നികുതിദായകരുടെ പണത്തിൽ നിന്നാണ്. എന്തുകൊണ്ടാണ് യുജിസി ഇതേ ശുഷ്‌കാന്തിയോടെ വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇടപെടാത്തതും യുവാക്കൾക്ക് തൊഴിൽ ഇല്ലാത്തതിനെ ചോദ്യം ചെയ്യാത്തതും?' എന്ന് ട്വിറ്ററിലൂടെ വിമർശിച്ചു.
മൂന്ന് സർവകലാശാലകൾ യുജിസി നിർദ്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പല സർവകലാശാലകളും അവരുടെ സമൂഹമാദ്ധ്യമ പേജുകളിൽ നന്ദിയറിയിച്ച് പോസ്‌റ്റുകളിട്ടുകഴിഞ്ഞു. മറ്റ് രാഷ്‌ട്രീയ കക്ഷികളും , വിദ്യാഭ്യാസ വിചക്ഷണന്മാരും വിദ്യാർത്ഥികളും യുജിസി നിർദ്ദേശത്തിൽ എതിർപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |