ന്യൂഡൽഹി: ഭാരത് ബയോടെക് നിർമ്മിക്കുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് 77.8 ശതമാനം വരെ പ്രതിരോധശേഷി നൽകുമെന്ന് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ (ഡി.സി.ജി.ഐ) അംഗീകാരത്തിന് സമർപ്പിച്ച മൂന്നാം ഘട്ട ക്ളിനിക്കൽ ട്രയൽ വിവരങ്ങളിൽ പറയുന്നു. വാക്സിന് 81 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് നേരത്തെ കമ്പനി പുറത്തുവിട്ട ഇടക്കാല ട്രയൽ റിപ്പോർട്ട്.
25,800 ആളുകളിൽ നടത്തിയ മൂന്നാം ഘട്ട ക്ളിനിക്കൽ ട്രയലിന്റെ വിവരങ്ങളാണ് ഭാരത് ബയോടെക് ഡി.സി.ജി.ഐയുടെ വിദഗ്ദ്ധ സമിതിക്ക് കൈമാറിയത്. ഡി.സി.ജി.ഐയുടെ അനുമതിക്ക് ശേഷം ട്രയൽ വിവരങ്ങൾ അന്താരാഷ്‌ട്ര മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. അതിനിടെ വാക്സിന് അന്താരാഷ്‌ട്ര തലത്തിൽ അടിയന്തര ഉപയോഗ അനുമതി ലഭിക്കാൻ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളുമായി നിർമ്മാതാക്കൾ ഇന്ന് ചർച്ച നടത്തുന്നുണ്ട്. അനുമതി ലഭിച്ചാൽ കൊവാക്സിൻ ഡോസ് എടുത്തവർക്കും വിദേശരാജ്യങ്ങളിൽ യാത്രയ്ക്ക് അനുമതി ലഭിക്കും.
ക്ളിനിക്കൽ ട്രയൽ പൂർത്തിയാകും മുമ്പ് പൊതുജന താത്പര്യാർത്ഥം നിയന്ത്രണങ്ങളോടെ കൊവാക്സിൻ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് വിവാദമായിരുന്നു. കൊവാക്സിൻ സുരക്ഷിതമല്ലെന്ന അഭ്യൂഹങ്ങളെ തുടർന്ന് ബഹിഷ്കരിക്കാൻ പ്രതിപക്ഷ കക്ഷികൾ അടക്കം ആഹ്വാനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |