തിരുവനന്തപുരം: മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ജൂലായ് ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾക്കെല്ലാം വാക്‌സിനേഷൻ ലഭ്യമായതിനാലാണ് ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. കോളേജ് വിദ്യാർത്ഥികൾക്കും ഉടൻ വാക്‌സിൻ നൽകി കോളേജുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. 18 വയസു മുതൽ 23 വരെയുള്ളവരെ പ്രത്യേക വിഭാഗമായി തിരിച്ച് വാക്‌സിൻ നൽകും. വിദ്യാർത്ഥികൾക്കെല്ലാം രണ്ടും ഡോസും നൽകിയാൽ നല്ല അന്തരീക്ഷത്തിൽ കോളേജുകൾ തുറക്കാനാവും. സ്‌കൂൾ അദ്ധ്യാപകരുടെ വാക്‌സിനേഷനും മുൻഗണന നൽകി പൂർത്തിയാക്കും. കുട്ടികളുടെ വാക്‌സിൻ ഏതാനും മാസങ്ങൾക്കകം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
വാക്‌സിൻ രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കാത്തവർക്കായി തദ്ദേശ സ്ഥാപനങ്ങളിൽ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ രജിസ്‌ട്രേഷൻ ചെയ്തു വരുന്നുണ്ട്. കൊവാക്‌സിൻ പുതിയ സ്റ്റോക്ക് ലഭ്യമായതായും രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർക്ക് അതു നൽകി തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകും: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: പത്താംക്ളാസ് പരീക്ഷാഫലം വരുമ്പോൾ കുട്ടികളുടെ സംശയനിവാരണത്തിന് ഹയർ സെക്കൻഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ പ്രത്യേക കൗൺസലിംഗ് സെഷനുകൾ നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഞ്ചുദിവസത്തെ കരിയർ ഗൈഡൻസ് പ്രോഗ്രാമാണ് ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |