തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചു വിട്ട താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്ന നടപടികൾ വൈകും. കൊവിഡ് സാഹചര്യം കാരണം ബസ് സർവീസുകൾ വെട്ടിച്ചുരുക്കിയതും വരുമാനം കുത്തനേ ഇടിഞ്ഞതുമാണ് കാരണം.
കോടതി ഉത്തരവിനെ തുടർന്ന് പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കാനായാണ് കെ.എസ്.ആർ.ടി.സിയിൽ എം.പാനലായി ജോലി ചെയ്തിരുന്ന 6561 പേരെ പിരിച്ചുവിട്ടത്. ഇവരിൽ പത്തു വർഷം സർവീസുള്ളവരെ കെ.യു.ആർ.ടി.സിയിൽ സ്ഥിരപ്പെടുത്താനും അഞ്ചു വർഷം ജോലി ചെയ്തിരുന്നവർക്ക് പുതിയ ട്രാൻസ്പോർട്ട് കമ്പനിയായ സ്വിഫ്ടിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകാനുമായിരുന്നു തീരുമാനിച്ചത്. ഇക്കാര്യം തിരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. കെ.എസ്.ആർ.ടി.സി തന്നെ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം 3308 പേർക്കായിരുന്നു സാദ്ധ്യത.
ഇപ്പോൾ രണ്ടായിരം ബസ് സർവീസുകൾ പോലും നടക്കുന്നില്ല. 4250 ബസുകൾ നിരത്തിലിറങ്ങിയാൽ പോലും ജീവനക്കാർ അധികമാണെന്നാണ് മാനേജ്മെന്റിന്റെ കണക്ക്. മിനിസ്റ്റീരിയൽ ജീവനക്കാരുടെ എണ്ണത്തിൽ മാത്രമെ കുറവുള്ളൂ. സ്വിഫ്ട് കമ്പനി പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങാനും വൈകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |