SignIn
Kerala Kaumudi Online
Friday, 29 March 2024 11.39 AM IST

പ്രതിഷേധിച്ചും ക്ഷുഭിതരായും സോഷ്യൽ മീഡിയ

fg

കൊച്ചി: വിസ്മയയുടെ ആത്മഹത്യാ വാർത്ത പുറത്തുവന്നതോടെ ഫേസ്‌ബുക്ക്, വാട്ട്‌സ് അപ്പ്, ഇൻസ്റ്റ,ടിറ്റ്വർ തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങൾ സ്ത്രീധനമെന്ന ദുരാചാരത്തിനെതിരെയുള്ള പോസ്റ്റുകൾ കൊണ്ടു നിറഞ്ഞു . പലരും വിസ്മയയുടെ ഫോട്ടോ സ്റ്റാറ്റസാക്കി. സ്ത്രീയാണ് ധനം, മകൾ മരിക്കുന്നതിനെക്കാൾ നല്ലത് വിവാഹമോചിതയാകുന്നതാണ്, പെണ്ണുകാണലിന് വന്നവർ എന്തു തരുമെന്ന് ചോദിച്ചപ്പോൾ ഇറങ്ങിപ്പോകാൻ അഞ്ചു മിനിറ്റ് സമയം നൽകുമെന്ന പെൺകുട്ടിയുടെ കിടുക്കൻ മറുപടി... ഇതെല്ലാം സോഷ്യൽമീഡിയ ഏറ്റുപാടി.

മലബാറിൽ സ്ത്രീധനമെന്ന ദുരാചാരമില്ലെന്ന പ്രചാരണവും ചെറുപ്പക്കാർ പൊളിച്ചു. തെക്കർ ചോദിച്ചു വാങ്ങുന്നു. വടക്കർ കിട്ടുമെന്ന് ഉറപ്പുള്ളിടത്തു നിന്ന് കെട്ടുന്നു. രണ്ടും തമ്മിൽ വ്യത്യാസം ഇത്രമാത്രമെന്ന് അവർ സാക്ഷ്യംനൽകി.

 സന്തോഷമാണ് വലുത്‌:

സിതാര കൃഷണകുമാർ (ഗായിക )

പെൺകുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്!! ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വർണവും പണവും ചേർത്ത് കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം!! പ്രിയപ്പെട്ട പെൺകുട്ടികളെ....കല്യാണത്തിനായി സ്വർണം വാങ്ങില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു പറയൂ , സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും,പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ!!! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.