കൊല്ലം: ശൂരനാട്ടെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി വിസ്‌മയ അമ്മ സജിതയെ അവസാനമായി വിളിച്ചത് പരീക്ഷാ ഫീസടയ്ക്കാൻ പണം ആവശ്യപ്പെട്ട്. ഞായറാഴ്ച ഉച്ചയ്ക്കാണ് അവൾ അവസാനമായി സംസാരിച്ചത്. പരീക്ഷാ ഫീസ് അടയ്ക്കാൻ 5,500 രൂപ അക്കൗണ്ടിൽ ഇടണമെന്ന് പറഞ്ഞു. കിരൺ പണം തരില്ലേയെന്ന് ചോദിച്ചപ്പോൾ, തരില്ലെന്നും വഴക്ക് പറയുമെന്നുമായിരുന്നു മറുപടി. അത്രയും പണം കൈയിലില്ല, ഉള്ളത് തിങ്കളാഴ്ച അക്കൗണ്ടിലിടാമെന്ന് പറഞ്ഞതായും സജിത പറഞ്ഞു.
'രണ്ട് മൂന്ന് മാസമായി ഭർത്താവുമായുള്ള പ്രശ്നങ്ങൾ വിസ്മയ അമ്മയോട് പറയാറില്ലായിരുന്നു. കിരണിന്റെ നിർദ്ദേശ പ്രകാരം മൂന്ന് മാസമായി അച്ഛനെയും സഹോദനെയും വിസ്മയ ഫോണിൽ ബ്ലോക്ക് ചെയ്തിരിന്നു. അമ്മയെ എങ്കിലും ഒന്ന് വിളിച്ചോട്ടേയെന്ന് പറഞ്ഞാണ് തന്റെ നമ്പർ മാത്രം ബ്ലോക്ക് ചെയ്യാതിരുന്നത്. ബാത്ത് റൂമിൽ മറ്റും പോയി ഒളിച്ചാണ് മോൾ വിളിച്ചിരുന്നത്. കിരൺ ജോലിക്ക് പോകുമ്പോഴെങ്കിലും വിളിച്ച് സംസാരിക്കാലോ എന്ന് അവൾ പറയുമായിരുന്നുവെന്നും സജിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |