സ്‌റ്റോക്‌ഹോം: സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാൻ ലോഫൻ പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു.സ്വീഡിഷ് ഭരണഘടന പ്രകാരംപ്രധാനമന്ത്രി ഒരാഴ്ചത്തെ സമയത്തിനുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ സ്പീക്കർക്ക് ഭരണച്ചുമതല കൈമാറുകയോ ചെയ്യണം.പ്രധാനമന്ത്രി രാജിവയ്ക്കുന്നതോടെ രാജ്യം വീണ്ടും ഭരണ പ്രതിസന്ധിയിലാകും. 2014 മുതൽ സ്വീഡന്റെ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു വരുന്ന ലോഫൻ രാജ്യത്ത് വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെടുന്ന ആദ്യ രാഷ്ട്രീയ നേതാവാണ്. 2018ൽ നടന്ന തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല. മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ സോഷ്യൽ ഡെമോക്രോറ്റ് നേതാവു കൂടിയായ സ്‌റ്റെഫാൻ, ഗ്രീൻ പാർട്ടിയുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ചു. സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി നാഷണലിസ്റ്റ് സ്വീഡൻ ഡെമോക്രാറ്റ്സ് പാർട്ടിയാണ് സ്‌റ്റെഫാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 109 നെതിരെ 181 വോട്ടുകൾക്കാണ് പ്രമേയം പാസായതോടെ ലോഫന് പുറത്തേക്കുള്ള വഴി തെളിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |