തൃശൂർ: സിനിമ സെൻസർ ബോർഡിന്റെ തീരുമാനത്തിനു മുകളിൽ കേന്ദ്രസർക്കാരിന് പ്രത്യേകാധികാരം നൽകാനുള്ള നീക്കം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുളള കടന്നുകയറ്റമാണെന്നും സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ നടപ്പാക്കരുതെന്നും യുവകലാസാഹതി സംസ്ഥാന കമ്മിറ്റി.
നിയമ ഭേദഗതി നടപ്പിലായാൽ സെൻസർ ബോർഡ് നോക്കുകുത്തിയാകുകയും സർക്കാരിന് രാഷ്ട്രീയ അജൻണ്ട അനുസരിച്ച് കലാകാരന്മാരെയും സ്വതന്ത്രമായ ചലച്ചിത്ര ആവിഷ്‌കാരങ്ങളെയും നിയന്ത്രിക്കാൻ കഴിയുകയും ചെയ്യും. രാജ്യസുരക്ഷയുടെ പേരിൽ വിമർശനങ്ങൾക്ക് തടയിടാനുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് തന്ത്രമാണ് ഈ നിയമഭേദഗതിയെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |