ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ന്യൂസിലൻഡ് 249ന് പുറത്ത്
ഷമിക്ക് നാല് വിക്കറ്റ് ഇശാന്തിന് മൂന്ന് വിക്കറ്റ്
സതാംപ്ടൺ: മാനം തെളിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ അഞ്ചാംദിനം ന്യൂസിലൻഡ് ബാറ്റിംഗ് നിരയെ മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിംഗ് നിര എറിഞ്ഞു വീഴ്ത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 217/10നെതിരെ ബാറ്റിംഗ് പുനരാരംഭിച്ച കിവികൾ 249 റൺസിന് ആൾഔട്ടായി. നാല് വിക്കറ്റെടുത്ത ഷമിയും മൂന്ന് വിക്കറ്റെടുത്ത ഇശാന്ത് ശർമ്മയുമാണ് കിവി നിരയിൽ കൂടുതൽ നാശം വിതച്ചത്. മഴമൂലം ഒരു മണിക്കൂർ വൈകിയാണ് ഇന്നലേയും കളി തുടങ്ങിയത്. 101/2 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാംരംഭിച്ച കിവികൾക്ക് 16 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ വിക്കറ്റ് നഷ്ടമായി. റോസ് ടെയ്ലറുടെ (11) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഷമിയുടെ പന്തിൽ എക്സ്ട്രാ കവറിൽ ശുഭ്മാൻ ഗിൽ അതിമനോഹരമായി പറന്നെടുത്ത് ക്യാച്ചിലൂടെയാണ് ടെയ്‌ലർ പുറത്തായത്.
പകരമെത്തിയ ഹെൻറി നിക്കോളാസിനെ(7) ഇശാന്തിന്റെ പന്തിൽ സ്ലിപ്പിൽ രോഹിത് ശർമ്മ സൂപ്പർ ക്യാച്ചിലൂടെ പിടികൂടി.തൊട്ടടുത്ത ഓവറിൽ ഷമി ബി.ജെ വാട്ട്‌ലിംഗിന്റെ (1) കുറ്രി തെറിപ്പിച്ചു.തുടർന്നെത്തിയ ഗ്രാൻഡ് ഹോമ്മയും (13) ഷിമിയുടെ ഏറിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അല്പനേരം പിടിച്ചു നിന്ന് കെയ്ൽ ജാമിസണെ (21)ബുംര ഷമിയുടെ പന്തിൽ കൈയിൽ ഒതുക്കി. വാഗ്നറെ അക്കൗണ്ട് തുറക്കും മുൻപ് അശ്വിൻ രഹാനെയുടെ കൈയിൽ എത്തിച്ചു. നന്നായി ബാറ്റ് ചെയ്ത് വരികയായിരുന്ന സൗത്തിയെ (30) ക്ലീൻ ബൗൾഡാക്കി ജഡേജ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സിന് തിരശ്ശീലയിട്ടു . 32 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ടു കിട്ടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 28 റൺസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |