കഴക്കൂട്ടം: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് കൃഷിവകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയിൽ രണ്ടുമന്ത്രിമാരുൾപ്പെടെ നൂറുകണക്കിന് ആളുകൾ തടിച്ച് കൂടിയത് പ്രതിഷേധത്തിനിടയാക്കി. സമീപത്തെ രണ്ടു പഞ്ചായത്തുകൾ ക്രിട്ടിക്കൽ കണ്ടയ്മെന്റ് സോണുകളാണെന്നതും ആരും കാര്യമാക്കിയെടുത്തില്ല.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭകളും എന്നപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് അണ്ടൂർക്കോണം പഞ്ചായത്തിലെ പള്ളിപ്പുറം പാടശേഖരത്ത് ഇന്നലെ നടന്നത്.
മന്ത്രിമാരായ പി.പ്രസാദും, ജി.ആർ അനിലും പങ്കെടുത്ത പരിപാടിയിലാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് ജനം തടിച്ചുകൂടിയത്. പള്ളിപ്പുറം കല്ലുപാലം ലിങ്ക് റോഡിനരുകിൽ സ്റ്റേജ് കെട്ടിയാണ് പരിപാടി നടത്തിയത്. റോഡിനിരുവശവും വയലുകൾ ആയതിനാൽ ജനങ്ങൾക്ക് അകലം പാലിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പരിപാടിയിൽ കർഷകരെക്കാളും കൂടുതൽ ഉദ്യോഗസ്ഥരായിരുന്നു പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |