ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ ബിസിനസുകാരായ വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരിൽ നിന്ന് കണ്ടെടുത്ത 9,371 കോടി രൂപയുടെ ആസ്തികൾ സർക്കാർ പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റി. ഇവർ നടത്തിയ തട്ടിപ്പുകളെ തുടർന്ന് ഈ ബാങ്കുകൾക്ക് നേരിട്ട നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് സർക്കാർ ഇവരുടെ സ്വത്തുക്കൾ ബാങ്കുകളിലേക്ക് മാറ്റിയത്. മൊത്തം 18,170.02 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ഈ ബിസിനസ്സുകാരിൽ നിന്നും അറ്റാച്ച് ചെയ്തിട്ടുണ്ട്. അതിൽ 80 ശതമാനത്തോളം ബാങ്കുകൾക്ക് വന്നിട്ടുള്ള നഷ്ടമാണ്.
നിലവിൽ വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന മൂവരെയും തിരിച്ച് ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുമേഖലാ ബാങ്കുകളിൽ നിന്നും തങ്ങളുടെ കമ്പനി അക്കൗണ്ട് ഉപയോഗിച്ച് ലോൺ എടുക്കുകയും എന്നാൽ അത് തിരിച്ചടക്കാതെ രാജ്യം വിടുകയുമാണ് ഇവർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |