ന്യൂഡൽഹി: പ്രതിദിന കൊവിഡ് വാക്സിനേഷൻ കണക്കുകളെ വിമർശിച്ച് രംഗത്തുവന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിനെതിരെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. രാജ്യം ചരിത്രനേട്ടം സ്വന്തമാക്കുമ്പോഴെല്ലാം വിമർശനം ഉന്നയിക്കുന്നത് കോൺഗ്രസിന്റെ സംസ്കാരമാണെന്ന് നദ്ദ പറഞ്ഞു.
തിങ്കളാഴ്ചത്തെ റെക്കോർഡ് നേട്ടത്തിനു ശേഷമുള്ള അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് 50 ലക്ഷം ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. എന്നാൽ ഇത് കോൺഗ്രസിന് ഇഷ്ടമായില്ലെന്നും നദ്ദ വ്യക്തമാക്കി.
തിങ്കളാഴ്ച വാക്‌സിനേഷനിൽ റെക്കോഡ് സ്ഥാപിക്കുന്നതിനായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിന് മുമ്പുള്ള ദിവസങ്ങളിൽ വാക്‌സിനേഷൻ കാര്യമായി നടത്താതെ പൂഴ്ത്തിവെച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് അനുബന്ധമായാണ് ചിദംബരം കേന്ദ്രത്തിനെതിരെ രംഗത്ത് വന്നത്.
ഞായറാഴ്ച പൂഴ്ത്തിവെക്കും. തിങ്കളാഴ്ച വാക്‌സിനേഷൻ നടത്തും. ചൊവ്വാഴ്ച വീണ്ടും പിന്നോട്ട് പോകും. അതാണ് പ്രതിരോധ കുത്തിവയ്പ്പിന്റെ ലോക റെക്കോഡിന് പിന്നിലെ രഹസ്യം' എന്നായിരുന്നു ചിദംബരം ട്വീറ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |