ആലപ്പുഴ: കൊവിഡ് മഹാമാരി കാലത്ത് വർദ്ധിച്ചു വരുന്ന ജോലി തിരക്കിനിടയിലും, ആലപ്പുഴ കൊമ്മാടി ജംഗ്ഷനിൽ അർദ്ധരാത്രിയിൽ യാത്രക്കാരന്റെ നിന്നുപോയ ബുള്ളറ്റ് നന്നാക്കി നൽകിയ ആലപ്പുഴ പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ നിധിൻ, കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐമാരായ ജയകുമാർ, മുജീബ്, ആലപ്പുഴ ബീച്ചിൽ ആത്ഹത്യചെയ്യാനെത്തിയ കുടുംബത്തെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തിരികെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവന്ന ആലപ്പുഴ ബീച്ച് എയിഡ് പോസ്റ്റിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സിമിൻ, സിവിൽ പൊലീസ് ഓഫീസർ വിജു കെ വിൻസെന്റ്, കൈചൂണ്ടി ജംഗ്ഷന് സമീപം വച്ച് പ്രായം ചെന്ന സ്ത്രീയെ വിറക് അടുക്കി കൊടുക്കാൻ സഹായിച്ച സിവിൽ പൊലീസ് ഓഫീസർ സി.ടി.ജെറിൻ എന്നിവരെ ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് പ്രശംസാ പത്രങ്ങളും, ഫലകവും നൽകി ആദരിച്ചു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡി.കെ.പൃഥിരാജ്, ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ എസ്.സനൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |