കായംകുളം: കായംകുളം നഗരസഭ ശ്മശാനത്തിന്റെ പൂട്ട് പൊളിച്ച് ബർണറിന്റെ ഗ്രില്ലും ഫാനും മറ്റ് ഉപകരണങ്ങളും കവർച്ച ചെയ്ത സംഭവത്തിൽ പ്രതികളെ ഭരണ നേതൃത്വം സംരക്ഷിക്കുന്നതായി യു.ഡി.എഫും ബി ജെ പിയും ആരോപിച്ചു. എന്നാൽ പ്രതികളെ സംരക്ഷിയ്ക്കാൻ ശ്രമിച്ചിട്ടില്ലന്ന് നഗര ഭരണ നേതൃത്വം അറിയിച്ചു
കായംകുളം നഗരസഭ സെക്രട്ടറി പ്രതികളുടെ പേര് വെച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷിച്ച പൊലീസ് 2 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഭരണ നേതൃത്വത്തിന്റെ ഇടപെടൽ കരണം വിട്ടയച്ചതായാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭ അങ്കണത്തിൽ പ്രതിഷേധ സമരം നടത്തി.
രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യുമെന്ന് ചെയർപേഴ്സണുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഡി.സി.സി. സെക്രട്ടറി കെ.പഷ്പദാസ് , എ.ജെ.ഷാജഹാൻ, എന്നിവർ പ്രസംഗിച്ചു.
പരാതി ഒത്ത് തീർക്കാൻ ശ്രമിക്കുന്നതായുള്ള ആരോപണത്തിൽ കഴമ്പില്ലെന്ന് നഗരസഭ ചെയർപേഴ്സൺ പി.ശശികല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |