SignIn
Kerala Kaumudi Online
Friday, 19 April 2024 2.03 PM IST

ജില്ലയിൽ 16 തദ്ദേശ സ്ഥാപനങ്ങളിൽ കടുത്ത നിയന്ത്രണം തുടരും

ddd

തിരുവനന്തപുരം: ജില്ലയിൽ പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്നതായി കളക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. ശനി, ഞായർ ദിവസങ്ങൾ ജില്ലയൊട്ടാകെ ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരിക്കും. 30 വരെ നിയന്ത്രണങ്ങൾ തുടരും. എ.ബി.സി.ഡി തരംതിരിക്കലിൽ മാറ്റം വരുത്തിയിട്ടുണ്ട്. കടുത്ത നിയന്ത്രണമുള്ള മേഖലകൾ ആറിൽ നിന്ന് രണ്ടായി കുറഞ്ഞു. കഴിഞ്ഞതവണ ബി വിഭാഗത്തിലായിരുന്ന വർക്കല സി വിഭാഗത്തിലേക്ക് മാറിയത് മാത്രമാണ് ആശങ്കയുണ്ടാക്കുന്നത്. തിരുവനന്തപുരം നഗരസഭയും ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റികളും ബി വിഭാഗത്തിൽ തന്നെ തുടരും. നഗരസഭകളുൾപ്പെടെ ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിൽ 21 എണ്ണം എ വിഭാഗത്തിലും 41 എണ്ണം ബി വിഭാഗത്തിലുമാണ്. 14 സ്ഥാപനങ്ങൾ മാത്രമാണ് സി വിഭാഗത്തിലുള്ളത്. ഡിയിലാകട്ടെ രണ്ടെണ്ണം മാത്രവും.

 ഡി കാറ്റഗറി 2

മുദാക്കൽ, പള്ളിച്ചൽ

 സി കാറ്റഗറി 14വർക്കല, അഴൂർ, ചെമ്മരുതി, കിഴുവിലം, മടവൂർ, കടയ്ക്കാവൂർ, കരവാരം, ഇടവ, പള്ളിക്കൽ, പൂവാർ, പുല്ലമ്പാറ, കിളിമാനൂർ, കല്ലിയൂർ, വിളവൂർക്കൽ

 ബി കാറ്റഗറി 41
തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, ചിറയിൻകീഴ്, ഉഴമലയ്ക്കൽ, വെങ്ങാനൂർ, മാണിക്കൽ, വിളപ്പിൽ, പാങ്ങോട്, കുളത്തൂർ, കാഞ്ഞിരംകുളം, വെള്ളനാട്, അണ്ടൂർക്കോണം, മലയിൻകീഴ്, കൊല്ലയിൽ, മണമ്പൂർ, ചെറുന്നിയൂർ, കരകുളം, പാറശാല, വക്കം, അതിയന്നൂർ, പെരിങ്ങമ്മല, നന്ദിയോട്, തിരുപുറം, വെള്ളറട, കഠിനംകുളം, അഞ്ചുതെങ്ങ്, മംഗലപുരം, ബാലരാമപുരം, നാവായിക്കുളം, കള്ളിക്കാട്, നെല്ലനാട്, വിതുര, വെമ്പായം, വെട്ടൂർ, കരുംകുളം, കാട്ടാക്കട, ഇലകമൺ, മാറനല്ലൂർ, ഒറ്റൂർ,

 എ കാറ്റഗറി 21
ചെങ്കൽ, കല്ലറ, നഗരൂർ, ആര്യനാട്, പോത്തൻകോട്, പൂവച്ചൽ, തൊളിക്കോട്, കുന്നത്തുകാൽ, കാരോട്, അരുവിക്കര, അമ്പൂരി, പഴയകുന്നുമ്മേൽ, കോട്ടുകാൽ, പുളിമാത്ത്, ആനാട്, പെരുങ്കടവിള, ഒറ്റശേഖരമംഗലം, കുറ്റിച്ചൽ, വാമനപുരം, പനവൂർ, ആര്യങ്കോട്,

 നിയന്ത്രണങ്ങൾ, ഇളവുകൾ

 ട്രിപ്പിൾ ലോക്ക്ഡൗൺ

എല്ലാദിവസവും കർശനമായ സമ്പൂർണ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ

 ലോക്ക് ഡൗൺ

 അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ദിവസവും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

 വിവാഹാവശ്യത്തിനുള്ള വില്പനയ്ക്കായി വസ്ത്രവ്യാപാരശാലകൾ, ജുവലറികൾ, ചെരുപ്പുകടകൾ തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാം.

 കുട്ടികൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, റിപ്പയർ

സർവീസ് കടകൾ തുടങ്ങിയവയ്ക്കും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

 റസ്റ്റോറന്റുകൾ ടേക്ക് എവേയ്ക്ക് മാത്രമായി രാവിലെ

7 മുതൽ വൈകിട്ട് 7 വരെ

 ഭാഗിക ലോക്ക് ഡൗൺ

ആരാധനാലയങ്ങൾ തുറക്കാം

എല്ലാ സർക്കാർ, പൊതു മേഖലാസ്ഥാപനങ്ങൾക്കും കോർപ്പറേഷനുകൾക്കും

സ്വയംഭരണ സ്ഥാപനങ്ങൾക്കും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കാം.

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

മറ്റു കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

അക്ഷയ സെന്ററുകൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 7വരെ

സ്വകാര്യസ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം

ജീവനക്കാരെ ഉൾപ്പെടുത്തി തുറക്കാം

ബിവ്‌റേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ, ബാറുകൾ തുടങ്ങിയവ ടേക്ക് എവേക്ക് മാത്രമായി തുറക്കാം.

പ്രഭാത, സായാഹ്നസവാരിയും അകലം പാലിച്ചുള്ള കായികവിനോദങ്ങളും അനുവദിക്കും.

ടേക്ക് എവേക്ക് മാത്രമായി ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ 7 മുതൽ വൈകിട്ട് 7വരെ തുറക്കാം.

വീട്ടജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും.

അൺലോക്ക്

ആരാധനാലയങ്ങൾ തുറക്കാം

എല്ലാസർക്കാർ, പൊതമേഖലാസ്ഥാപനങ്ങളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിക്കും.

അക്ഷയ കേന്ദ്രങ്ങൾ, കടകൾ എന്നിവ രാവിലെ 7മുതൽ വൈകിട്ട് 7വരെ

ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് ഓടാം. ടാക്സിയിൽ ഡ്രൈവറെ കൂടാതെ മൂന്നു പേരെയും ഓട്ടോയിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെയും അനുവദിക്കും.

കുടുംബാംഗങ്ങളുമായുള്ള യാത്രയ്ക്ക് ഈ നിയന്ത്രണമുണ്ടാകില്ല.

ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ടേക്ക് എവേക്ക് മാത്രമായി തുറക്കും.

പ്രഭാത, സായാഹ്ന സവാരിയും അകലംപാലിച്ചുള്ള കായിക വിനോദങ്ങളും അനുവദിക്കും.

ടേക്ക് എവേക്ക് മാത്രമായി ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ

7മുതൽ വൈകിട്ട് 7വരെ വരെ തുറക്കാം. ഹോം ഡെലിവറി രാത്രി 9.30 വരെ

വീട്ടജോലിക്കാർക്കും യാത്രാനുമതിയുണ്ടാകും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.