SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.02 PM IST

സുപ്രീം കോടതി വിമർശനം, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ആന്ധ്രപ്രദേശ് റദ്ദാക്കി

sc

വിശാഖപട്ടണം: സംസ്ഥാനത്ത് നടത്താനിരുന്ന പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ ആന്ധ്ര പ്രദേശ് സർക്കാർ റദ്ദാക്കി. സുപ്രീകോടതിയിൽ നിന്ന് രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെയാണ് പരീക്ഷ റദ്ദാക്കാനുള്ള ആന്ധ്ര സർക്കാരിന്റെ തീരുമാനം.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പിനായി അനുമതി തേടിയ ആന്ധ്ര സർക്കാരിനെ നേരത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കൊവിഡ് മൂന്നാംതരംഗത്തിന്റെ ആശങ്കകൾക്കിടയിൽ പരീക്ഷ നടത്തണം എന്ന നിർബന്ധം എന്തിനെന്ന് ആന്ധ്ര സർക്കാരിനോട് കോടതി ചോദിച്ചുു. പതിനൊന്നാം ക്ലാസ് പരീക്ഷ നടത്താനിരിക്കുന്ന കേരളത്തിനും ഇക്കാര്യങ്ങൾ ബാധകമാണെന്നും കോടതി ഓർമ്മിപ്പിച്ചു. പന്ത്രണ്ടാം ക്ലാസ് സംസ്ഥാന പരീക്ഷകൾ റദ്ദാക്കിയ സംസ്ഥാനങ്ങളോട് മൂല്യനിർണയത്തിനുള്ള ഫോർമുല പത്ത് ദിവസത്തിനം തയ്യാറാക്കാൻ നിർദ്ദേശിച്ച കോടതി 12ാം ക്ലാസ് ഫലപ്രഖ്യാപനം ജൂലായ് 31നകം നടത്തണമെന്നും ആവശ്യപ്പെട്ടു.

അതേസമയം കേരളത്തിലെ പതിനൊന്നാം ക്ലാസ് പരീക്ഷ നടത്തിപ്പിൽ തീരുമാനം സുപ്രീംകോടതി കേരള ഹൈക്കോടതിക്ക് വിട്ടു. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാർത്ഥികളോട് കേരള ഹൈക്കോടതിയെ സമീപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PLUS TWO EXAM, ANDHRA CANCELELD PLUS TWO EXAM, PLUS ONE KERALA, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.